Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്

സിബിഐയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്നും വനിതാ ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 03:27 PM IST
  • പ്രതികളെ ഉടന്‍ പിടികൂടുമെന്നും സിബിഐ ഉറപ്പു നല്‍കി
  • പണം സ്വീകരിക്കുന്നത് മകളുടെ ഓര്‍മ്മയ്ക്കും അന്തസ്സിനും അപമാനമാം
  • മരണത്തില്‍ പ്രതിഷേധിച്ച് രാജ്യമാകെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്
Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്

മകളുടെ മരണത്തിന് നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്. നഷ്ട പരിഹാരം സ്വീകരിക്കുന്നത് തന്റെ മകളുടെ ഓര്‍മ്മയ്ക്കും അന്തസ്സിനും അപമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''പ്രയാസകരമായ സമയത്ത് ഒപ്പം നിന്നവര്‍ക്ക് നന്ദി. നഷ്ട പരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ അപമാനിക്കുന്നതിന് തുല്യമാണ്, എനിക്ക് നീതിയാണ് വേണ്ടത്'' എന്നായിരുന്നു പിതാവിന്റെ പ്രതികരണം.

അടിയന്തര നടപടി എടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സിബിഐ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. സിബിഐയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് രാജ്യമാകെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ബംഗാളില്‍ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും.

Read Also: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

ആര്‍ജി.കാര്‍ മെഡിക്കല്‍ കോളേജിലെ മുൻ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ വനിത സംഘടനകളും  പ്രതിഷേധം സംഘടിപ്പിക്കും.

വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 32കാരിയായ പിജി  രണ്ടാം വർഷ വിദ്യർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ സഞ്ജയ് റോയ് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. സംഭവത്തില്‍ നിര്‍ണ്ണായക തെളിവായ പ്രതിയുടെ  ഷൂസും അന്വേഷണത്തിൽ കണ്ടെത്തി.  ഇതില്‍ രക്തക്കറ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

സെക്യൂരിറ്റി ജീവനക്കാരുടെ അഭാവമാണ് ഇത്തരമൊരു കൊലപാതകത്തിന് കാരണമായതെന്ന ആരോപണം ഉയർന്നിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി  ജീവനക്കാരെ കൊലപാതകത്തിന് ദിവസങ്ങള്‍ മുമ്പ് മാറ്റിയിരുന്നു. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്തതിനെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News