ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര് സ്ഫോടനത്തിൽ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശിവകാശിയിലെ സുദർശൻ എന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന ഫാക്ടറിക്കകത്ത് ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികെയാണ്.
പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച എട്ട് പേരും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമം കഴിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അന്തരീക്ഷത്തിലെ ഉയർന്ന താപനില കാരണം പടക്കങ്ങൾക്ക് തീ പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പടക്ക നിർമാണശാല പൂർണമായും തകർന്നു. സ്ഫോടനം നടന്നത് സെങ്കമൽപ്പട്ടിയിൽ ആണ്.