മാധ്യമപ്രവര്‍ത്തകര്‍ മിഠായിക്കട കണ്ട കുട്ടികളെ പോലെ!!

ഇന്നലെ നടന്ന എഴാം ഘട്ട വോട്ടെടുപ്പോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ണ്ണമായിരിക്കുകയാണ്. 

Last Updated : May 20, 2019, 01:37 PM IST
മാധ്യമപ്രവര്‍ത്തകര്‍ മിഠായിക്കട കണ്ട കുട്ടികളെ പോലെ!!

ശ്രീനഗര്‍: ഇന്നലെ നടന്ന എഴാം ഘട്ട വോട്ടെടുപ്പോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ണ്ണമായിരിക്കുകയാണ്. 

വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ മാധ്യമങ്ങള്‍ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടുതുടങ്ങി. എല്ലാ ചാനലുകളും വാര്‍ത്താ എജന്‍സികളും എന്‍ഡിഎ സര്‍ക്കാരിന്‍റെ തുടര്‍ച്ച തന്നെയാണ് പ്രവചിക്കുന്നത്. അതായത് ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 

എന്നാല്‍, പുറത്തു വരുന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പ്രതിപക്ഷത്തിന് ശുഭവാര്‍ത്തയല്ല നല്‍കുന്നത് എന്നത് വാസ്തവം. പല പ്രതിപക്ഷ നേതാക്കളും പ്രതികരിക്കാന്‍ പോലും കൂട്ടാക്കാത്ത അവസരത്തില്‍ പ്രതികരണവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എത്തി. 
  

എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖത്തെ സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. മോദി വീണ്ടും അധികാരത്തിലെത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു. 

"മിഠായിക്കട കണ്ട് കുട്ടികളെ പോലെ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മുഖത്തുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ല" മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

 2014-ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് വിവിധ മാധ്യമങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ എല്ലാ മാധ്യമങ്ങളും ഭരണതുടര്‍ച്ച പ്രവചിക്കുന്നുണ്ട്.

കശ്മീരിലെ എക്‌സിറ്റ്‌ പോള്‍ ഫല൦ നോക്കിയാല്‍, ആകെയുള്ള 6 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയ്ക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും നാഷണല്‍ കോണ്‍ഫറന്‍സിന് മൂന്ന് സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. നിലവില്‍ മൂന്ന് എം.പിമാരുള്ള പി.ഡി.പിയ്ക്ക് ഒറ്റസീറ്റും ലഭിയ്ക്കില്ലെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതാണ് മെഹബൂബയെ ചൊടിപ്പിക്കാന്‍ കാരണം. 

 

 

 

Trending News