മുന്‍കാല പ്രാബല്യത്തോടെ മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. 

Last Updated : Aug 1, 2019, 10:34 AM IST
മുന്‍കാല പ്രാബല്യത്തോടെ മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. 

ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.  

മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.

2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഇ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി ഈ ബില്ലിനെ കാണാം. സര്‍ക്കാരിന്‍റെ മാനുഷിക പരിഗണനയാണ് ഈ ബില്‍ വെളിവാക്കുന്നത്. കൂടാതെ, ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങളും അവര്‍ണ്ണനീയം തന്നെ!!

പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99  പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. 

പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്. 

മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. 

മുത്തലാഖ് ബില്‍ നടപ്പിലാക്കുന്ന വസ്തുതകള്‍:- 
1. ബില്‍ പാസായതോടെ രാജ്യത്ത് മുത്തലാഖ് കുറ്റമാകും 
2. മുത്തലാഖ് നല്‍കുന്ന വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
3. ഇരയ്‌ക്കോ ഇരയുടെ ബന്ധുവിനോ ഇനി  എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.
4. സ്ത്രീയുടെ അനുമതിയുണ്ടെങ്കില്‍ ജാമ്യം അനുവദിക്കാ൦ 

രാജ്യത്തെ സംബന്ധിച്ചിടത്തോളം ഐതിഹാസികമായ ഒരു തീരുമാനമാണ് ഇത്. കൂടാതെ, മുസ്ലിം സഹോദരിമാര്‍ക്ക് മോദി സര്‍ക്കാരിന്‍റെ രക്ഷാ ബന്ധന്‍ സമ്മാനമായി ഈ ബില്ലിനെ കരുതാം...!!

 

Trending News