Pulwama Attack: ഇന്ത്യ മറക്കാത്ത ദിനം; പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻമാർ ഇവരാണ്

Mastermind behind pulwama attack: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് നാല് വർഷം തികയുന്നു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഇതുവരെ നടന്നതിൽ പ്രധാന ആക്രമണങ്ങളിലൊന്നായിരുന്നു പുൽവാമ ഭീകരാക്രമണം.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 12:08 PM IST
  • പുൽവാമയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറായ ഖാസി അബ്ദുൾ റഷീദാണ്
  • ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ ആക്രമണത്തിന് അനുമതി നൽകി
  • പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദർ ഐഇഡി സ്പെഷ്യലിസ്റ്റ് ഖാസി റഷീദിൽ നിന്ന് പരിശീലനം നേടിയ ആളാണെന്നാണ് അധികൃതർ കരുതുന്നത്
Pulwama Attack: ഇന്ത്യ മറക്കാത്ത ദിനം; പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻമാർ ഇവരാണ്

2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് വിശേഷിപ്പിക്കുന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ, ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഇതുവരെ നടന്നതിൽ പ്രധാന ആക്രമണങ്ങളിലൊന്നായി അത്. 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് നാല് വർഷം തികയുന്നു.

2014 ഫെബ്രുവരി 14-ന് 40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണവാർത്ത പുറത്ത് വന്നപ്പോൾ ഇന്ത്യ പൂർണമായി നിശ്ചലമായി. ഒരു ജെയ്‌ഷെ മുഹമ്മദ് ചാവേർ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി ഭീകരാക്രമണം നടത്തുകയായിരുന്നു.

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ

ഫെബ്രുവരി 14 ന് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡർ ഖാസി അബ്ദുൾ റഷീദാണെന്ന് ജമ്മു കശ്മീരിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) നേതാവ് മൗലാന മസൂദ് അസ്ഹറിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് ഖാസി അബ്ദുൾ റഷീദ്.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറായ ഖാസി അബ്ദുൾ റഷീദാണ്. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ ആക്രമണത്തിന് അനുമതി നൽകി. പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദർ ഐഇഡി സ്പെഷ്യലിസ്റ്റ് ഖാസി റഷീദിൽ നിന്ന് പരിശീലനം നേടിയ ആളാണെന്നാണ് അധികൃതർ കരുതുന്നത്. 2018 ഡിസംബർ പകുതിയോടെ ഖാസി റഷീദും രണ്ട് കൂട്ടാളികളും കശ്മീരിൽ പ്രവേശിച്ചു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ കാരണം

2017-ലും 2018-ലും ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലുകളിൽ തന്റെ അനന്തരവൻമാരായ തലാഹ് റഷീദ്, ഉസ്മാൻ എന്നിവരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ മസൂദ് അസർ, ഖാസിയെ കശ്മീരിലേക്ക് അയച്ചു. മസൂദ് അസ്ഹറിന്റെ രണ്ടാമത്തെ മരുമകനും ജെയ്‌ഷെയുടെ സ്‌നൈപ്പറുമായ ഉസ്മാനെ പുൽവാമയിലെ ത്രാലിൽ വച്ച് സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. ഇതിന്റെ പ്രതികാരമായാണ് ഭീകരാക്രമണം നടത്തിയത്.

ആരാണ് ഖാസി റഷീദ്?

മസൂദ് അസറും ഖാസി റഷീദും 2008-ൽ ജെയ്ഷെയിൽ ചേർന്നത് മുതൽ അടുത്ത സുഹൃത്തുക്കളാണ്. മസൂദ് അസറിന്റെ ഏറ്റവും വിശ്വസ്തനായ ജെയ്ഷ് കമാൻഡർമാരിൽ ഒരാളാണ് ഖാസി റഷീദ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഖാസി റഷീദിന് പരിശീലനം നൽകിയിട്ടുണ്ട്. 2010-ൽ, പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, ജെയ്‌ഷെ റിക്രൂട്ട്‌മെന്റിന്റെ (പിഒകെ) പരിശീലകനായി പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഖാസി നിയമിക്കപ്പെട്ടിരുന്നു.

ആരാണ് മസൂദ് അസർ?

ഡിസംബർ 24-ന് ഹൈജാക്ക് ചെയ്യപ്പെട്ട എയർ ഇന്ത്യ 814 വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാനായി, 1999-ൽ മസൂദ് അസറിനെ ഇന്ത്യ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചിരുന്നു. 2016-ൽ പത്താൻകോട്ട് എയർഫോഴ്സ് ബേസ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് മസൂദ് അസറായിരുന്നു. ആദിൽ അഹമ്മദ് ദാർ (19) എന്ന ഭീകരൻ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ചാവേർ ബോംബാക്രമണം നടപ്പിലാക്കാൻ, മസൂദ് അസർ തന്റെ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News