ചണ്ഡീഗഢ്: പരസ്ത്രീ ബന്ധമാരോപിച്ച് ഭാര്യ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസിൽ ഒഴുക്കി. പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശി ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്‍റെ തലയില്‍ തടിക്കഷ്ണം കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്.
ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.