Kerala Assembly Election 2021 : ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമോ എന്ന് ഇന്നറിയാം, ദേവികുളത്തെ എഡിഎംകെ സ്ഥാനാർഥി ഇന്ന് ഹർജി സമർപ്പിച്ചേക്കും

ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ​ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരി​ഗണിച്ചത്. എന്നാൽ  ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 10:11 AM IST
  • ഇന്നലെ ഹൈക്കോടതിയെ ഹ‌‍ർജിക്കാർ സമീപിച്ചപ്പോൾ Election Commission നോട് സംഭവത്തെ കുറിച്ച് കോടതി വിശദീകരണം അറിയിക്കാൻ നിർദേശിച്ചു.
  • ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
  • ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി ഹർജി പരി​ഗണിച്ചത്.
  • ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡൻറിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക വരണാധികാരി തള്ളിയത്
Kerala Assembly Election 2021 : ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമോ എന്ന് ഇന്നറിയാം, ദേവികുളത്തെ എഡിഎംകെ സ്ഥാനാർഥി ഇന്ന് ഹർജി സമർപ്പിച്ചേക്കും

Kochi : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനായി ​Thalassery, ​Guruvayoor മണ്ഡലങ്ങളിലെ BJP സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിനെതിരെ ഹൈക്കോടതിയെ സമർപ്പിച്ച് ഹർജി ഇന്ന് പരി​ഗണിക്കും. ഇന്നലെ ഹൈക്കോടതിയെ ഹ‌‍ർജിക്കാർ സമീപിച്ചപ്പോൾ Election Commission നോട് സംഭവത്തെ കുറിച്ച് കോടതി വിശദീകരണം അറിയിക്കാൻ നിർദേശിച്ചു. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ​ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരി​ഗണിച്ചത്. എന്നാൽ  ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ALSO READ : Kerala Assembly Election 2021: തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായുള്ള ഹർജി നാളെ പരിഗണിക്കും

ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡൻറിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ എൻ. ഹരിദാസിൻറെ ആരോപണം.

ഫോം എയും ബിയും പത്രികക്ക്​ ഒപ്പം നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച്‌ 19-ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20-ന് ദേശീയ പ്രസിഡൻറ്​ ഒപ്പിട്ട ഫോം എ പത്രികക്ക്​ ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല.

ALSO READ : Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

കൂടാതെ പിറവത്ത് ഒരു സ്ഥാനാർഥിക്ക് ഫോം എയും ബിയും ഇല്ലാതിരുന്നിട്ടും അത് സമർപ്പിക്കാൻ റിട്ടേണിങ് ഓഫീസർ സമയം അനുവദിച്ചുയെന്നും ഹർജിക്കാർ കോടതിയെ ചൂണ്ടിക്കാണിച്ചു. റിട്ടേണിങ് ഓഫീസർമാർ രാഷ്ട്രീയ കളിക്കുകയാണെന്ന് ഹർജിക്കാർ ആരോപിക്കുകയും ചെയ്തു. 

അതിനിടെ എൻ ഹരിദാസിന്റെ ഹ‌ർജിക്കെതിരെ തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി കക്ഷി ചേരാൻ കഴിഞ്ഞ ദിവസമെത്തിയുരുന്നു. ഇത് നിഷേധിച്ച കോടതി ഉപഹർജി നൽകാൻ നിർദേശിച്ചു. അതിലും ഇന്ന് വാദം കേൾക്കും.

ALSO READ : Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു

ഇവർ രണ്ട് പേരുടെയും കൂടാതെ ദേവികളുത്തെ എൻഡിഎ സ്ഥാനാർഥി ജയലക്ഷ്മിയുടെയും പത്രിക തള്ളിയിരുന്നു. അതിനെതിരെ ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് ജയലക്ഷ്മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News