കർണാടകം അതിർത്തി റോഡുകൾ തുറക്കണം: ജോസ് കെ. മാണി

അതിര്‍ത്തിയിലെ  റോഡുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നു ജോസ് കെ. മാണി എംപി. 

Last Updated : Apr 3, 2020, 12:02 AM IST
കർണാടകം അതിർത്തി റോഡുകൾ തുറക്കണം:  ജോസ് കെ. മാണി

കോട്ടയം: അതിര്‍ത്തിയിലെ  റോഡുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നു ജോസ് കെ. മാണി എംപി. 

രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ ഇതിൽ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദ്രമായി ഇടപെടണം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടു പോലും നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായിട്ടില്ല. അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ടെ രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. ദേശീയപാത അധികാര പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണ൦ , ജോസ് കെ. മാണി ആവശ്യപ്പെട്ടു.

അതേസമയം, അതിര്‍ത്തി തുറന്നുനല്‍കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ  സുപ്രീംകോടതിയെ സമീപിച്ചി രിയ്ക്കുകയാണ്  കര്‍ണാടക. ഗതാഗതം അനുവദിച്ചാല്‍ സംസ്ഥാനത്ത് കൊറോണ വൈറസ്  പടരുമെന്ന വാദം ഉന്നയിച്ചാണ് കര്‍ണാടക സുപ്രീംകോടതിയില്‍ ഹര്‍ജി  നല്‍കിയിരിയ്ക്കുന്നത് . കേരളം തടസ ഹര്‍ജിയും ‌സമര്‍പ്പിച്ചിട്ടുണ്ട്.   ഹര്‍ജികള്‍  വെള്ളിയാഴ്ച  പരിഗണിക്കും.

നിലവില്‍ കാസര്‍ഗോഡ്‌  നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്താന്‍ ചെക്ക് പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കര്‍ണാടകയുടെ ഈ നിലപാട് മാറ്റം.  കൂടാതെ, കേന്ദ്ര സര്‍ക്കാരിന്‍റെ  നിര്‍ദ്ദേശമനുസരിച്ച്‌ മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍റെ  നിലപാട്. 

കാസര്‍ഗോഡ്‌  ജില്ലയില്‍ കോവിഡ് -19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക. മംഗളൂരു കോവിഡ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള നഗരമാണെന്നും കര്‍ണാടക വാദിക്കുന്നു.

അതേസമയം, കാസര്‍ഗോഡ്‌ നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.   ഇതോടെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്.

Trending News