വാളയാര്‍ പീഡനക്കേസ്; രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട് പോക്സോ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 04:06 PM IST
  • കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
  • ആർ.നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
  • കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
വാളയാര്‍ പീഡനക്കേസ്; രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ രണ്ട് പ്രതികളെ റിമാൻ‍ഡ് ചെയ്തു. പ്രതികളായ വി. മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പാലക്കാട് പോക്സോ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. മറ്റ് രണ്ട് പ്രതികളായ മധുവിന്‍റെയും ഷിബുവിന്‍റെയും ജാമ്യാപേക്ഷ കോടതി ജനുവരി 22-ന് പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി എം.മധു ജാമ്യത്തില്‍ തന്നെ തുടരുകയാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മധു ജാമ്യത്തില്‍ തന്നെ തുടരുന്നത്. 

ALSO READ: ‌രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും

കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം Palakkad പോക്സോ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആർ.നിശാന്തിനി ഐ.പി.എസിനാണ് അന്വേഷണത്തിന്റെ  മേൽനോട്ടം. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി നാളെ സംഘം പാലക്കാട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി വിധി വന്നതിന്‍റെ പിറ്റേ ദിവസമാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.

ALSO READAjith Doval: ഇന്ത്യൻ ജെയിംസ് ബോണ്ടിന് ഇന്ന് പിറന്നാൾ‌

 ഹൈക്കോ‌ടതി(High Court) ഉത്തരവിനെ തുടര്‍ന്നാണ് കോടതിയില്‍ പുനര്‍വിചാരണ ആരംഭിക്കുന്നത്.തെളിവുകളുടെ അഭാവത്തിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ ഈ വിധി റദ്ദാക്കിയ ഹൈക്കോടതി കേസ് പുനര്‍വിചാരണ നടത്താന്‍ വിചാരണ കോടതിക്ക് ഉത്തരവ് നല്‍കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.

വാളയാറില്‍(walayar) പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ്  പീഢനത്തിനിരയായി മരിച്ചത്. ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News