Wayanad Student Death: സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയനായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

Wayanad student death case: എസ്എഫ്ഐ ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയും ആയിരുന്ന അക്ഷയ്ക്കെതിരെ സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 12:20 PM IST
  • സിദ്ധാർഥനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതെന്നാണ് വിവരം
  • സിദ്ധാർഥൻ മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല
Wayanad Student Death: സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയനായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ ഇടുക്കി സ്വദേശി അക്ഷയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എസ്എഫ്ഐ ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയും ആയിരുന്ന അക്ഷയ്ക്കെതിരെ സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അക്ഷയ് ആണ് സിദ്ധാർഥന്റെ ഫോൺ കൈകാര്യം ചെയ്തിരുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.

പൂക്കോട് വെറ്ററിനറി സർവകലാശാലാ രണ്ടാം വർഷ ബി വി എസ് സി വിദ്യാർഥിയും ഇടുക്കി സ്വദേശിയുമായ അക്ഷയ്, കേസിൽ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാർഥനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്ന് അക്ഷയ് മൊഴി നൽകിയതെന്നാണ് വിവരം.

ALSO READ: സിദ്ധാർഥന്റെ മരണം സിബിഐ അന്വഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽഗാന്ധി എംപി

സിദ്ധാർഥൻ മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ 18 പ്രതികളിൽ അഞ്ച് പേരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്നറിയിച്ച പോലീസ്, കൊലപാതക സാധ്യതയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു.

കേസിൽ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തിയ സിൻജോ ജോൺസൺ, ആർ എസ് കാശിനാഥൻ, അമീൻ അക്ബർ അലി, കെ അരുൺ, അമൽ ഇഹ്സാൻ എന്നിവരെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ALSO READ: സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ പ്രതികളെ കാമ്പസിലെത്തിച്ച് തെളിവെടുത്തു

18 പ്രതികളുടെയും ഫോണുകൾ കസ്റ്റഡിയിലെടുത്ത പോലീസ് ഫോണിൽ മർദ്ദന ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതിയിൽ അപേക്ഷ നൽകും. അതിനിടെ കൊലപാതക സാധ്യത എന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും. കൊലപാതക സാധ്യതയെക്കുറിച്ച് ആഴത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News