'ദിലീപ് അത് ചെയ്യില്ല, അസമയത്ത് ആ കുട്ടി എന്തിന് ഒറ്റയ്ക്ക് പോയി?'; നടൻ മധു സീ മലയാളം ന്യൂസിനോട്

Actress Assault Case രാത്രിയായാൽ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തിൽ പോകാറില്ല. പഴയ നടിമാർ പോലും രാത്രിയിൽ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു.

Written by - Bhavya Parvati | Edited by - Jenish Thomas | Last Updated : Jun 15, 2022, 08:21 PM IST
  • ദിലീപുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള നടൻ കൂടി ആണ് മധു.
  • ആരെയും കുറ്റപ്പെടുത്തുന്നില്ലന്നും സത്യം ഇപ്പോഴും തനിക്കറിയില്ലെന്നും മധു വ്യക്തമാക്കി.
'ദിലീപ് അത് ചെയ്യില്ല, അസമയത്ത് ആ കുട്ടി എന്തിന് ഒറ്റയ്ക്ക് പോയി?'; നടൻ മധു സീ മലയാളം ന്യൂസിനോട്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ പിന്തുണച്ച് മുതിർന്ന മലയാളം നടൻ മധു. നടിയെ ആക്രമിച്ച കേസിൽ നടൻ മധുവിന്റെ ആദ്യ പ്രതികരണം സീ മലയാളം ന്യൂസിനോട്. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല മറിച്ചൊരു വാർത്ത വരാൻ ആഗ്രഹിക്കുന്നുമില്ലയെന്ന് മധു സീ മലയാളം ന്യൂസിനോട് പറഞ്ഞു. ദിലീപുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള നടൻ കൂടി ആണ് മധു. ആരെയും കുറ്റപ്പെടുത്തുന്നില്ലന്നും സത്യം ഇപ്പോഴും തനിക്കറിയില്ലെന്നും മധു വ്യക്തമാക്കി. 

രാത്രിയായാൽ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തിൽ പോകാറില്ല. പഴയ നടിമാർ പോലും രാത്രിയിൽ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി വണ്ടിയിൽ കയറുമ്പോൾ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ആരെയെങ്കിലും കൂടെ അയക്കേണ്ടിയിരുന്നുവെന്നും മധു കുറ്റപ്പെടുത്തി. 

ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നൽകി ഹൈക്കോടതി

 

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ചുരുക്കം സിനിമാ പ്രവർത്തകർ മാത്രമാണ് പരസ്യമായി പ്രതികരിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് നടി മല്ലിക സുകുമാരൻ നേരത്തെ തന്നെ സീമലയാളം ന്യൂസിനോട് നിലപാട് വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ദു:ഖങ്ങൾ കാണാത്തവരാണ് വിഷയത്തിൽ പലതും പറയുന്നത്. അതിജീവിതയോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. അതേസമയം മലയാളത്തിന്റെ മുതിർന്ന നടൻ മധു ദിലീപിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News