ന്യൂഡൽഹി: കോറോണ വൈറസ് ഇന്ത്യയേയും വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം രോഗ ബാധിതർക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റും.
ഈ ആവശ്യത്തിനായി സ്റ്റേഡിയം സർക്കാരിന് കൈമാറുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എന്തെങ്കിലും ആവശ്യം വന്നാൽ സ്റ്റേഡിയം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ മജിസ്ട്രേറ്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു.
Also read: നിസാമുദ്ദീനിൽ 200 പേർക്ക് Corona രോഗ ലക്ഷണമെന്ന് സംശയം; FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവ്
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സൗകര്യങ്ങൾ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കായിക ,മന്ത്രാലയവും അറിയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് സ്റ്റേഡിയം വിട്ടു നല്കുന്നതായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.
Also read: Corona: ആരോഗ്യവാനായിരിക്കാൻ യോഗ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി