കർഷകർക്ക് പിന്തുണ; പിതാവിനെ തള്ളി Yuvraj

കർഷകരുടെ പ്രശ്നത്തിൽ സമാധാനപരമായി ഉടൻ പരിഹാരം കണ്ടെത്താൻ പ്രർഥിക്കുന്നുയെന്ന് മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ ആഗ്രഹിക്കുന്നയെന്ന് താരം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 12, 2020, 11:45 AM IST
  • ഏത് പ്രശ്നവും സമാധാന ചർച്ചയിലുടെ പരിഹരിക്കാൻ സാധിക്കുമെന്ന് യുവരാജ്
  • കർഷകരുടെ പ്രശ്നത്തിൽ സമാധാനപരമായി ഉടൻ പരിഹാരം കണ്ടെത്താൻ പ്രർഥിക്കുന്നുയെന്ന് താരം
  • കർഷക സമരത്തിനിടെ പിതാവ് യോഗ് രാജിന്റെ വിവാദ പ്രസ്താവനയെ താരം തള്ളി പറയുകയും ചെയ്തു
  • താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ ആഗ്രഹിക്കുന്നയെന്ന് താരം അറിയിച്ചത്
കർഷകർക്ക് പിന്തുണ; പിതാവിനെ തള്ളി Yuvraj

ന്യൂ ഡൽഹി: രാജ്യത്ത് ദിനംപ്രതി ശക്തിപ്രാപിക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിലാണ് യുവരാജ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ ആഗ്രഹിക്കുന്നയെന്ന് താരം. രാജ്യത്തിന്റെ ജീവരക്തമാണ് കർഷകരെന്നും ഏത് കാര്യവും സമാധാനത്തോടെ പരിഹരിക്കാൻ സാധിക്കുമെന്നും യുവരാജ് പറഞ്ഞു. എന്നാൽ യുവാരജ് തന്റെ പിതാവായ യോഗ് രാജ് സിങിന്റെ പ്രസ്താവനയെ പൂർണമായും തള്ളുകയും ചെയ്തു.   

ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനെക്കാൾ നല്ലത് ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരമാണെന്നും കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നം ഉടൻ പരിഹരിക്കാൻ സാധിക്കട്ടെയെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കർഷകരാണ് രാജ്യത്തിന്റെ ജീവരക്തമെന്നും ഏത് പ്രതിസന്ധികളും സമാധാന ചർച്ചയോടെ പരിഹരിക്കാൻ സാധിക്കമെന്ന് യുവരാജ് (Yuvraj Singh) കൂട്ടിചേർത്തു.

Also Read: കര്‍ഷകര്‍ ഇല്ലെങ്കില്‍ അന്നം മുടങ്ങും, കര്‍ഷകസമരത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ടൊവിനോ

അതേസമയം കർഷക സമരത്തെ (Farmers Protest) പിന്തുണച്ച് വിവാദമായ പ്രസ്താവന നടത്തിയ തന്റെ പിതാവ് യോഗ് രാജ് സിങിനെ താരം തന്റെ പോസ്റ്റിലൂടെ തള്ളി പറയുകയും ചെയ്തിട്ടുണ്ട്. എല്ലാവരേയും പോലെ പിതാവിന്റെ പ്രസ്താവനയിൽ താൻ അതീവ ദുഃഖിതനാണെന്നും തന്നെ നിരാശപ്പെടുത്തുകയും ചെയ്തുയെന്ന് താരം പറഞ്ഞു. അത് യോഗ് രാജ് സിങിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും, അവ തന്റെ ആശയങ്ങൾക്കൊട്ടും യോജിക്കാൻ സാധിക്കാത്തതുമാണ് യുവരാജ് അറിയിച്ചു. 

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനിടെ യോഗ് രാജ് നടത്തിയ പ്രസംഗമാണ് വിവാദത്തിനിടെയാക്കിയത്. ആഹ്മദ് ഷാ പോലെയുള്ളവർക്ക് ഹിന്ദു സ്ത്രീകളെ രണ്ടണയ്ക്ക് വിറ്റിരുന്ന കാലത്ത് സിഖുകാരണ് അവരെ രക്ഷിച്ചതെന്നും. അവർ ഇപ്പോൾ നമ്മെ ചതിച്ചുയെന്നുമാണ് താരം സമരത്തിനിടെ പ്രസംഗിച്ചത്. പ്രസ്താവന വിവാദമായപ്പോൾ യോഗ് രാജ് സിങിനെ വിവേക് അഗ്നിഹോത്രിയുടെ ദി കഷ്മീർ ഫയൽസ് എന്ന ചിത്രത്തിൽ നിന്നൊഴുവാക്കുകയും ചെയ്തു. 

Also Read: Local Body Election: വരുന്ന രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം

കർഷക സമരത്തിന് പ്രത്യക്ഷമായി പിന്തണ നൽകി വിവിധ കായിക താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ഒളിംപിക് മെഡൽ ജേതാവായിരുന്ന ബോക്സർ വിജേന്ദർ സിങ് ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിൽ നേരിട്ടെത്തി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാർ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ തനിക്ക് ലഭിച്ച രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം തിരികെ നൽകുമെന്നും താരം അറിയിച്ചു. കൂടാതെ മുൻ ദേശീയ ബോക്സിങ് കോച്ചായ ഗുർപക്ഷ് സിങ് സന്ധു തനിക്ക് ലഭിച്ച ദ്രോണാചാര്യ പുരസ്കരവും തിരികെ നൽകുമെന്നും പ്രതികരിച്ചിരുന്നു.

Trending News