വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല

സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു.   

Last Updated : Feb 22, 2020, 07:29 AM IST
  • വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
  • സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു.
വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ല

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ നേരിടുന്നതിന് ചൈനയിലെ വുഹാനിലേയ്ക്ക് വൈദ്യ സഹായം എത്തിക്കുന്നതിനും അവിടെ അവശേഷിക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുവാനുമുള്ള ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കലതാമസമില്ലെന്ന്‍ ചൈന.

സമയക്രമങ്ങളും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഇരു രാജ്യങ്ങളിലെ വകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു.

വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വൈദ്യസഹായവുമായി വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തിരികെ വരുമ്പോള്‍ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരേയും മറ്റുരാജ്യങ്ങളിലെ പൗരന്‍മാരേയും കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ പ്രത്യേക വിമാനത്തിന് ചൈനയുടെ അനുമതിക്ക് കാലതാമസം വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചൈനയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

വുഹാന്‍, ഹുബൈ പ്രവിശ്യകളില്‍ നിന്നും ധാരാളം ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതില്‍ നേരത്തെ ചൈന സഹായം ചെയ്തിട്ടുണ്ട്. 

കൊറോണവൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ എയര്‍ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ വുഹാനിലേക്ക് പോയിരുന്നു. 647 ഇന്ത്യക്കാരേയും ഏഴ് മാലിദ്വീപ്കാരേയും ഈ വിമാനങ്ങളില്‍ വുഹാനില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തിക്കുകയുണ്ടായി. 

Trending News