ഇന്ത്യ-പാക് പ്രശ്നം ഉഭയകക്ഷി വിഷയം, മധ്യസ്ഥതയ്ക്ക് സ്ഥാനമില്ല: നരേന്ദ്രമോദി

ഇന്ത്യയും പാക്കിസ്ഥാനും തന്നിലുള്ള പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും അതില്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല എന്ന്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

Last Updated : Aug 26, 2019, 07:14 PM IST
ഇന്ത്യ-പാക് പ്രശ്നം ഉഭയകക്ഷി വിഷയം, മധ്യസ്ഥതയ്ക്ക് സ്ഥാനമില്ല: നരേന്ദ്രമോദി

പാരീസ്: ഇന്ത്യയും പാക്കിസ്ഥാനും തന്നിലുള്ള പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും അതില്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല എന്ന്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയും പാക്കിസ്ഥാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് മുന്‍പ് വ്യക്തമാക്കിയിരുന്നു. അതിനുള്ള മറുപടി യാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇന്ത്യയും പാക്കിസ്ഥാനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

ജി-7 ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്കിടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കശ്മീര്‍ വിഷയം ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യാവുന്നതേ ഉള്ളുവെന്ന് മോദി അറിയിച്ചെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ട്രംപ് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, കശ്മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് മുന്‍പ് പറഞ്ഞിരുന്നു. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

 

Trending News