മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ശനിയാഴ്ചയുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 276 കഴിഞ്ഞു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിറ്റുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പ്രസിഡന്റ് അബ്ദുള്ളാഹി ഫർമാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങൾക്ക് പണവും രക്തവും ദാനം ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു. 2007 ൽ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. വിദേശ മന്ത്രാലയമടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിന് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം. സ്ഫോടനത്തില്‍ ഹോട്ടല്‍ തകര്‍ന്നുവീണു. രണ്ടു മണിക്കൂറിനുശേഷം മൊഗാദിഷുവിലെ മെദീന ജില്ലയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അൽഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല.