Trivandrum Child Missing Case: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; പോക്സോ കേസ് പ്രതിയെന്ന് സൂചന

Trivandrum Child Missing Case Updates: രണ്ടാഴ്ച മുമ്പാണ് ബീഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 19-ന് രാത്രിയോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 04:37 PM IST
  • കഴിഞ്ഞ രണ്ടാഴ്ചത്തോളമായി പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു
  • രണ്ടാഴ്ച മുമ്പാണ് ബീഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്
  • കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്
Trivandrum Child Missing Case: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; പോക്സോ കേസ് പ്രതിയെന്ന് സൂചന

തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നുമാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം ഡിസിപി നിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചത്തോളമായി പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ബീഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 19-ന് രാത്രിയോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.  പിന്നീട്  20 മണിക്കൂറിനു ശേഷം കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 450 മീറ്റർ അകലെയുള്ള കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് നിലവിൽ പങ്കുവെച്ചിട്ടില്ല. കുട്ടിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; തുടർന്നപ്പോൾ അബോധാവസ്ഥയിലായെന്നാണ് പ്രാഥമിക വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News