മദ്യപിച്ച ശേഷം കാണാതായ ആളുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ; ദുരൂഹത

നാവായിക്കുളം കുന്നുംപുറംത്ത് സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിൽ ആണ് മൃതദേഹം കിടന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 06:33 AM IST
  • ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് നാല് പേരെ ചോദ്യം ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുത്തതായും കല്ലമ്പലം പോലീസ് പറഞ്ഞു
  • മൃതദേഹം കല്ലമ്പലം അഗ്നിരക്ഷാസേന പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
  • വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
 മദ്യപിച്ച ശേഷം കാണാതായ ആളുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ; ദുരൂഹത

വർക്കല: കല്ലമ്പലത്ത്  യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലമ്പലം മാവിൻമൂട് ചിറ്റായിക്കോട് കോലയിത്ത് കളിലിൽ വീട്ടിൽ ബാബുവിന്റെ മകൻ രാജു (39) ആണ് മരിച്ചത്.വെള്ളിയാഴ്ച ദിവസം വൈകുന്നേരം അഞ്ചര മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  

നാവായിക്കുളം കുന്നുംപുറംത്ത് സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിൽ ആണ് മൃതദേഹം കിടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം രാജുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് നാല് പേരെ ചോദ്യം ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുത്തതായും കല്ലമ്പലം പോലീസ് പറഞ്ഞു. മൃതദേഹം കല്ലമ്പലം അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.ഭാര്യ: സാംസി

ബിരുദ വിദ്യാർത്ഥിയുടെ മരണത്തിൽ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

ജാദവ്പുർ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി സ്വപ്നദിപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൂർവ വിദ്യാർത്ഥി അറസ്റ്റിൽ. 2022 ല്‍ എംഎസ്‍സി മാത്‌സ് പൂർത്തിയാക്കിയ സൗരഭ് ചൗധരിയെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മെയിൻ ഹോസ്റ്റലിൽ താമസം തുടർന്നിരുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News