Kozhikode Murder: കഴുത്ത് ഞെരിച്ച്‌ കൊന്നു, മൃതദേഹം ചുരത്തില്‍ ഉപേക്ഷിച്ചു; കാണാതായ സ്ത്രീയെ പറ്റി സുഹൃത്ത്

സ്വർണ്ണാഭരണം തട്ടിയെടുക്കാനായിരുന്നു കൊലയെന്നാണ് സുഹൃത്ത് പറയുന്നത്.മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയെന്നും ഇയാള്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 10:51 AM IST
  • സ്വർണ്ണാഭരണം തട്ടിയെടുക്കാനായിരുന്നു കൊലയെന്നാണ് സുഹൃത്ത് പറയുന്നത്
  • പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച്‌ ഇവരെ കാറില്‍ കയറ്റിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി
  • കസബ പോലീസ് സ്റ്റേഷനിൽ എത്തിയാണ് സമദ് കീഴടങ്ങിയത്.
Kozhikode Murder: കഴുത്ത് ഞെരിച്ച്‌ കൊന്നു, മൃതദേഹം ചുരത്തില്‍ ഉപേക്ഷിച്ചു;  കാണാതായ സ്ത്രീയെ പറ്റി സുഹൃത്ത്

കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ചക്ക് മുൻപ് കാണാതായ സ്ത്രീയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മൃതദേഹം ഉപേക്ഷിച്ചതായി സുഹൃത്തിൻറെ മൊഴി. കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ(57) കൊലപ്പെടുത്തിയതായാണ് സുഹൃത്ത് സമദിൻറെ മൊഴി. ഇയാൾ പോലീസിൽ കീഴടങ്ങി.

സ്വർണ്ണാഭരണം തട്ടിയെടുക്കാനായിരുന്നു കൊലയെന്നാണ് സുഹൃത്ത് പറയുന്നത്.മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് സൈനബയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. 

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച്‌ ഇവരെ കാറില്‍ കയറ്റിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് സമദ് പോലീസിനോട് പറഞ്ഞത്. ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.  കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എത്തിയാണ് സമദ് കീഴടങ്ങിയത്. 

സൈനബയുമായി ഫോണിലൂടൊണ് പരിചയം എന്നും സമജ് പറയുന്നു. സമദിൻറെ മൊഴിക്ക് പിന്നാലെ മൃതദേഹം വീണ്ടെടുക്കാൻ  കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടുകാണി ചുരത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റ് വിരങ്ങളും പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ചക്ക് മുൻപ് കാണാതായ സ്ത്രീയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മൃതദേഹം ഉപേക്ഷിച്ചതായി സുഹൃത്തിൻറെ മൊഴി. കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ(57) കൊലപ്പെടുത്തിയതായാണ് സുഹൃത്ത് സമദിൻറെ മൊഴി. ഇയാൾ പോലീസിൽ കീഴടങ്ങി.

സ്വർണ്ണാഭരണം തട്ടിയെടുക്കാനായിരുന്നു കൊലയെന്നാണ് സുഹൃത്ത് പറയുന്നത്.മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് സൈനബയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. 

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച്‌ ഇവരെ കാറില്‍ കയറ്റിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് സമദ് പോലീസിനോട് പറഞ്ഞത്. ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.  കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എത്തിയാണ് സമദ് കീഴടങ്ങിയത്. 

സൈനബയുമായി ഫോണിലൂടൊണ് പരിചയം എന്നും സമജ് പറയുന്നു. സമദിൻറെ മൊഴിക്ക് പിന്നാലെ മൃതദേഹം വീണ്ടെടുക്കാൻ  കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടുകാണി ചുരത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റ് വിരങ്ങളും പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News