Human Sacrifice: മൃതദേഹാവശിഷ്ടങ്ങൾ കിട്ടി, ഇനിയാണ് പോലീസിന് വലിയ കടമ്പ

ക്രൂരമായി ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ച് സ്ത്രീകളെ കഴുത്തറുത്ത്  കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്ന് പ്രതികളുടെ മൊഴി

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 06:21 PM IST
  • ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ച് സ്ത്രീകളെ കഴുത്തറുത്ത് കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി
  • പ്രതികളുടെ മൊഴിപ്രകാരം നടത്തിയ പരിശോധനയാണ് പുരോഗമിക്കുന്നത്
  • കഴിഞ്ഞ 27ന് കടവന്ത്രയിൽ പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു
Human Sacrifice: മൃതദേഹാവശിഷ്ടങ്ങൾ കിട്ടി, ഇനിയാണ് പോലീസിന് വലിയ കടമ്പ

പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന വീടിനു സമീപത്തുനിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത് 

പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീടിനു സമീപത്തുനിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. കാലടി സ്വദേശിനിയായ റോസിലിൻ, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് ധർമപുരി സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ALSO READ : Human sacrifice: എന്താണ് നരബലി? എന്തിന് വേണ്ടി? ഏറ്റവും ഹീനമായ ദുരാചാരത്തിന്റെ ചരിത്രം

പത്തനംതിട്ട ഇലന്തൂർ കുഴിക്കാല ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ്,  ഭാര്യ ലൈല,  പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.  ദമ്പതികൾക്ക് സാമ്പത്തിക അഭിവൃത്തി ഉണ്ടാകുന്നതിനായാണ് നരബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം

ക്രൂരമായി ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ച് സ്ത്രീകളെ കഴുത്തറുത്ത്  കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിപ്രകാരം നടത്തിയ പരിശോധനയാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ 27ന് കടവന്ത്രയിൽ പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്..  ഇവിടെനിന്നും പദ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷങ്ങൾ ലഭിച്ചിട്ടുണ്ട്. റോസിലിൻെ മൃതദേഹത്തിനായുള്ള തിരച്ചിൽ സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്. ജൂണിൽ ആദ്യ കൊലപാതകം നടന്നതിന് ശേഷം 5 മാസത്തിന് ശേഷമാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. 

ALSO READ : അശ്ലീല സിനിമയെന്ന് ആദ്യം, ഭഗവൽസിങിന്റെ മുന്നിൽവച്ച് ലൈലയുമായി ലൈംഗിക ബന്ധം,10 ലക്ഷം പറഞ്ഞ് റോസ്ലിയെ കടത്തി

കഴിഞ്ഞ 27 മുതൽ പത്മത്തെ കാണാതായതായി കാണിച്ച് ബന്ധുക്കൾ കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലേക്ക് കടത്തിക്കൊണ്ടുപോയ കാറിന്‍റെ വിവരം പോലീസിനു ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്. ഡി.എൻ.എ പരിശോധന അടക്കമുള്ള പരിശോധനകൾ നടത്തിയാകും മൃതദേഹങ്ങൾ ഇവരുടേതെന്ന് ഉറപ്പിക്കാനാകൂ.
മൂന്ന് ജില്ലാ പോലീസ് മേധാവികളുടെ കൂട്ടായ അന്വേഷണമാകും നടക്കുകയെന്ന് ഐ.ജി: പി. പ്രകാശ് പറഞ്ഞു.

എറ്റവും വലിയ കടമ്പ

മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുകയാണ് പോലീസിൻറെ മുൻപിലുള്ള ഏറ്റവും വലിയ കടമ്പ. ഇതിൽ ബന്ധുക്കൾ പരാജയപ്പെട്ടാൽ കേസിൻറെ മുന്നോട്ടുള്ള പോക്കിനെ അത് സാരമായി ബാധിച്ചേക്കാം. ഡിഎൻഎ മാച്ചിങ്ങ്, ഡിഎൻഎ എക്സ്ട്രാക്ഷൻ, ഡിഎൻഎ പ്രൊഫൈലിങ്ങ് എന്നിങ്ങനെ വിവിധ ഫോറൻസിക് സങ്കേതങ്ങൾ ഇതിനായുണ്ട്. ശാസ്ത്രീയ രീതികൾ വിജയിച്ചാൽ മാത്രമെ ഇവിടെ പോലീസിന് സഹായകരമാകു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News