Gang Rape: കഞ്ചാവും മയക്കുമരുന്നും നൽകി ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ പിടിയിൽ

Gang Rape: പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം (Gang rape) ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 06:40 AM IST
  • പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
  • ഫെബ്രുവരി 14 വാലൻന്റൈൻ ദിനത്തിലായിരുന്നു സംഭവം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
Gang Rape: കഞ്ചാവും മയക്കുമരുന്നും നൽകി ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: Gang Rape: പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം (Gang rape) ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ.  പേരാമ്പ്ര ചേർമലയിൽ വരുൺരാജ്, മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.  

സംഭവം നടന്നിരിക്കുന്നത് ഫെബ്രുവരി 14 വാലൻന്റൈൻ ദിനത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത ഈ  പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാതാണ് (Rape Case) കേസ്. പോലീസ് പറയുന്നതനുസരിച്ച് പെൺകുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം നടത്തിയത് എന്നാണ്. 

Also Read: Number 18 Hotel Rape Case : പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് അഞ്ജലിക്കെതിരെ പോക്‌സോ കേസ്

അന്നേ ദിവസം രാവിലെ വീട്ടിൽ നിന്നും പോയ പെൺകുട്ടി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നതുകണ്ട വീട്ടുകാർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്താകുന്നത്. ഇപ്പോള്‍ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. പരാതിയെ തുടർന്ന് വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുട്ടി നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പ്രതികളെ 24 മണിക്കുറിനകം  പിടികൂടുകയും ചെയ്തിട്ടുണ്ട്. 

Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..! വീഡിയോ വൈറല്‍ 

പ്രതികളെ പിടികൂടിയത് സി.ഐ.  എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. പീഡന സംഘത്തിൽ കൂടുതൽപേരുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി.വൈ.എസ്.പി .അബ്ദുൾ ഷെറീഫും.സി.ഐ. എൻ.സുനിൽകുമാറും പറഞ്ഞു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News