17കാരിയെ ആദ്യം കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു; പിന്നീട് സുഹൃത്ത് ചമഞ്ഞ് ഫോട്ടോഗ്രാഫറും മറ്റ് 8 പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

Andhra Pradesh Gang Rape Case : പിറന്നാൾ ആഘോഷിക്കാൻ കാമുകനൊപ്പം വിശാഖപട്ടണത്ത് എത്തിയ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്  

Written by - Zee Malayalam News Desk | Last Updated : Jan 2, 2024, 04:41 PM IST
  • ഡിസംബർ 17നാണ് പെൺകുട്ടിയുടെ കാമുകനും ചേർന്ന് പിറന്നാൾ ആഘോഷിക്കാനായി വിശാഖപട്ടണത്ത് എത്തുന്നത്.
  • ദിവസങ്ങളോളം പെൺകുട്ടിയെ ഇവർ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
17കാരിയെ ആദ്യം കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു; പിന്നീട് സുഹൃത്ത് ചമഞ്ഞ് ഫോട്ടോഗ്രാഫറും മറ്റ് 8 പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

വിശാഖപട്ടണം : പ്രായപൂർത്തിയായ പെൺകുട്ടിയെ കാമുകനും മറ്റ് പത്ത് പേരുമായി ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തിൽ കാമുകനൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിയ ഒഡീഷ സ്വദേശിനിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ദിവസങ്ങളോളം പെൺകുട്ടിയെ ഇവർ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഡിസംബർ 17നാണ് പെൺകുട്ടിയുടെ കാമുകനും ചേർന്ന് പിറന്നാൾ ആഘോഷിക്കാനായി വിശാഖപട്ടണത്ത് എത്തുന്നത്. അവിടെ ഹോട്ടൽ മുറിയെടുത്ത് താമസിച്ച ഇരുവരും ശാരീരക ബന്ധത്തിൽ ഏർപ്പെടുകുയും ചെയ്തു. തുടർന്ന് കമുകൻ തന്റെ സുഹൃത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുയെന്ന് വിശാഖപട്ടണം സോൺ-1 ഡെപ്യൂട്ടി കമ്മീഷ്ണർ കെ. ശ്രീനിവാസ് റാവു വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ALSO READ : Rape Case: നെടുങ്കണ്ടത്ത് ആൺസുഹൃത്ത് മദ്യം നൽകി പീഡിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

ഇതെ തുടർന്ന മാനസിക സമ്മർദ്ദത്തിൽ പെൺകുട്ടി വിശാഖപട്ടണത്തെ ആർ കെ ബീച്ചിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം 17കാരിയുമായി അടുത്തപ്പത്തിലായ ഒരു ഫോട്ടോഗ്രാഫറാണ് പെൺകുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കുന്നത്. പെൺകുട്ടിയെ പറഞ്ഞ വിശ്വസിപ്പിച്ച് ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ഫോട്ടോഗ്രാഫർ. 

പിന്നീട് മറ്റൊരു മുറിയിലേക്ക് പെൺകുട്ടിയെ എത്തിച്ച ഫോട്ടോഗ്രാഫറുടെ എട്ട്, ഒമ്പത് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവർ രണ്ട് ദിവസത്തോളം പെൺകുട്ടിയെ അവിടെ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.

പെൺകുട്ടിയെ കാണ്മാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്. ഡിസംബർ 18നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുന്നത്. തുടർന്ന് അന്വേഷണത്തിൽ പെൺകുട്ടി ഒഡീഷയിൽ തിരിച്ചെത്തിയതായി അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ തിരികെ വിശാഖപട്ടണത്ത് എത്തിച്ചതിന് ശേഷം നടന്ന അന്വേഷണത്തിലാണ് കേസിലെ  11 പ്രതികളെ പോലീസ് പിടികൂടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News