'ഒന്നുകിൽ എന്റെ കൂടെ കിടക്കൂ, അല്ലെങ്കിൽ...'​ ​ഗർഭിണിയായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് റഷ്യൻ സൈനികൻ

പെൺകുട്ടിയെ റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ വച്ചാണ് ബലാത്സം​ഗം ചെയ്തത്. മാർച്ചിലാണ് സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 06:54 PM IST
  • ബലാത്സംഗം നടക്കുമ്പോൾ കൗമാരക്കാരി ആറുമാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ട്.
  • "ഒന്നുകിൽ നീ എന്റെ കൂടെ കിടക്കുക അല്ലെങ്കിൽ 20 പേരെ കൂടി ഞാൻ കൂട്ടി കൊണ്ടുവരും" പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുന്നതിന് മുൻപ് റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്.
  • മദ്യലഹരിയിലായിരുന്ന സൈനികൻ തന്നെ കഴുത്തു ഞെരിക്കുകയും ബലാത്സംഗശ്രമം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു.
'ഒന്നുകിൽ എന്റെ കൂടെ കിടക്കൂ, അല്ലെങ്കിൽ...'​ ​ഗർഭിണിയായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് റഷ്യൻ സൈനികൻ

യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന്റെ നിരവധി കഥകൾ ഉയർന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ ആക്രമണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ് റഷ്യ. ഇതിനിടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നിരിക്കുകയാണ്. ​ഗർ‌ഭിണിയായ 16 വയസുകാരിയെ റഷ്യൻ സൈനികൻ ക്രൂരമായി ബലാത്സം​ഗം ചെയ്തുവെന്ന വാർത്തയാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പെൺകുട്ടിയെ റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ ഗ്രാമത്തിൽ വച്ചാണ് ബലാത്സം​ഗം ചെയ്തത്. മാർച്ചിലാണ് സംഭവം നടന്നത്. ബലാത്സംഗം നടക്കുമ്പോൾ കൗമാരക്കാരി ആറുമാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ട്. "ഒന്നുകിൽ നീ എന്റെ കൂടെ കിടക്കുക അല്ലെങ്കിൽ 20 പേരെ കൂടി ഞാൻ കൂട്ടി കൊണ്ടുവരും" പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുന്നതിന് മുൻപ് റഷ്യൻ സൈനികൻ പറഞ്ഞ വാക്കുകളാണിത്. മദ്യലഹരിയിലായിരുന്ന സൈനികൻ തന്നെ കഴുത്തു ഞെരിക്കുകയും ബലാത്സംഗശ്രമം എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു.

Also Read: 'യുക്രെയ്നിൽ നാറ്റോയുടെ കളി കാര്യമാകും'; മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യ

 

റഷ്യൻ ബോംബാക്രമണത്തെ അതിജീവിച്ച പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിൽ താമസിക്കുകയായിരുന്നു. സന്ധ്യ കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോളാണ് റഷ്യൻ സൈനികൻ ഇവരെ കണ്ടത്. അവൾക്കൊപ്പം 12ഉം 14ഉം വയസുള്ള സഹോദരിമാർ ഉണ്ടായിരുന്നു. കുട്ടികൾക്ക് എത്ര വയസുണ്ടെന്ന് തിരക്കിയ സൈനികൻ ആദ്യം അവരുടെ അമ്മയെ മുറിയിലേക്ക് വിളിച്ചു. എന്നാൽ വേഗം വിട്ടയച്ചു. തുടർന്ന് ഈ പെൺകുട്ടിയെ വിളിച്ചു. മുറിക്കുള്ളിൽ എത്തിയ അവളോട് ആക്രോശിക്കുകയും വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിന്ത സമ്മതിക്കാതിരുന്ന അവളോട് തന്റെ കൂടെ കിടന്നില്ലെങ്കിൽ 20 പേരെ കൂടി കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി. 

മദ്യപിക്കാത്ത മറ്റ് സൈനികർ ഇയാളോട് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും സൈനികൻ അതിന് തയാറായില്ല. സൈനികന് നീലക്കണ്ണുകളുണ്ടായിരുന്നുവെന്നും എന്നാൽ അത് വളരെ ഇരുണ്ടതാണെന്നും കൂടുതലൊന്നും ഓർമ്മയില്ലെന്നും അവൾ പറഞ്ഞു. മറ്റ് സൈനികർ അയാളെ ബ്ലൂ എന്ന് വിളിക്കുന്നത് താൻ കേട്ടെന്നും അയാൾക്ക് ഒരു ക്രിമിനൽ ഭൂതകാലമുണ്ടെന്നും അവൾ പറഞ്ഞു. അയാൾ അവളെ ക്രൂരമായി പീഡിപ്പിക്കുകയും വീണ്ടും വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഒടുവിൽ രണ്ട് റഷ്യൻ സ്‌നൈപ്പർമാരാണ് തന്നെയും കുടുംബത്തെയും മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയതെന്നും അവൾ പറഞ്ഞു. 

Also Read: യുക്രൈനിലെ അസോവ്സ്റ്റൽ ഉരുക്ക് നിർമാണശാലയിൽ ബോംബാക്രമണം നടത്തി റഷ്യ

 

ഭക്ഷണം കഴിക്കാൻ ഇറങ്ങിയില്ലായിരുന്നുവെങ്കിൽ അയാൾ തന്നെ കാണില്ലായിരുന്നുവെന്ന് അവൾ വിലപിച്ചു. എന്നാൽ അവളുടെ ദുരിതം അവിടെ അവസാനിച്ചില്ല. അടുത്ത ദിവസം അവളെ മറ്റൊരു സൈനികന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാൾ അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കാനായിരുന്നു അങ്ങനെ പറഞ്ഞതെന്നാണ് റിപ്പോർട്ട്. ആരോപണങ്ങൾ അന്വേഷിച്ച യുക്രൈൻ പ്രോസിക്യൂട്ടർമാർ ആക്രമണം സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News