MDMA Seized: പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Drugs Smuggling: ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 09:52 AM IST
  • പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
  • ഷൗക്കത്തലി, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്
MDMA Seized: പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 54 ഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.  പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടികൂടിയത്.

Also Read: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്. പട്ടാമ്പി - കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവരെന്നാണ് പോലീസ് നിഗമനം.  ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

അഭിനയ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ തല കാണിച്ചിട്ടുണ്ട്.   അറിയപ്പെടുന്ന നടനാകണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്ന ഷൗക്കത്തലി വിശ്രമ വേളകൾ ആനന്ദകരമാക്കാൻ വേണ്ടിയാണ് ആദ്യം കഞ്ചാവിനെ കൂട്ടുപിടിച്ചത്.  ഒടുവിൽ അതിന്റെ ലഹരി പോരെന്ന് കണ്ട് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങി.  എന്നാൽ ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠിച്ച പ്രണവ് ഉറക്കം വരാതിരിക്കാനാണ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ട്.  പണം കണ്ടെത്താനാണ് ഇവർ എംഡിഎംഎ കടത്തുകാരായത്.   ഇവരുടെ ദൗർബല്യം പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘം മനസിലാക്കിയതോടെ  ഇവരെ ലഹരി കാരിയർമാരാക്കുകയായിരുന്നു.

Also Read: ബുധ സംക്രമണത്തിലൂടെ ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ഒരു തവണത്തേക്ക് ഇവർക്ക് കിട്ടുന്നത് 15000 രൂപയാണ് യാത്രാചെലവിനുള്ളത് വേറെയും.  പട്ടാമ്പിയിലെ ലഹരി കടത്ത് സംഘമാണ് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിച്ച് സാധനം ശേഖരിക്കുന്നത്. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ രഹസ്യമായി ലഹരിപ്പൊതി ഒളിപ്പിക്കും. ട്രെയിനിറങ്ങി സാധനം ബാഗിലാക്കി അടുത്ത വണ്ടിയിൽ കയറി  മടങ്ങുകയായിരുന്നു ഷൗക്കത്തലിയും പ്രണവും ചെയ്തിരുന്നത്.  ഇവർ ലഹരി പതിവായി എത്തിച്ചുകൊടുക്കുന്ന മൊത്ത വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്ത ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച 57 ഗ്രാം എംഡിഎംഎയും പോലീസ്  കണ്ടെടുത്തിട്ടുണ്ട്.  ഇതിന്റെ ഉടമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ; മരണരംഗങ്ങൾ ലൈവായി ചിത്രീകരിച്ചു

വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യ മരണത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ലൈവ് ഇട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

അന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയായിരുന്നു ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയായ മറ്റൊരു കുട്ടിയും തൂങ്ങിമരിച്ചത്.  ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികൾ ഈ ഗെയിമിന്റെ പിടിയിയിലായതായിട്ടാണ് പോലീസ് നിഗമനം.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ആദ്യകേസിൽ പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയായിരുന്നു. വിഷം കഴിച്ചശേഷം കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐ ടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദേശമനുസരിച്ചാണ് വിദ്യാർത്ഥി ഏതാനും ദിവസങ്ങളായി ജീവിച്ചിരുന്നതെന്നും വ്യക്തമായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News