തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണ്മാനില്ല

ഇന്നലെ രാത്രിയാണ് ജർഖണ്ഡ സ്വദേശിനിയായ യുവതിയും ഒഡീഷ സ്വദേശിയായ യുവാവും ലോഡ്ജിൽ മുറിയെടുത്തത്

Written by - Zee Malayalam News Desk | Last Updated : May 9, 2023, 10:18 PM IST
  • ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ കാണ്മാനില്ല.
  • മെയ് എട്ട് ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ജാർഖണ്ഡ് സ്വദേശിനി മുനികയും ഒഡീഷ സ്വദേശി ബെസേജയും ലോഡ്ജിലെത്തിയത്.
തൃശൂർ നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണ്മാനില്ല

തൃശൂർ : നഗരത്തിലെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനി മുനിക കിഷ്കു ആണ് മരിച്ചത്. ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ കാണ്മാനില്ല. മെയ് എട്ട് ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ജാർഖണ്ഡ് സ്വദേശിനി മുനികയും ഒഡീഷ സ്വദേശി ബെസേജയും ലോഡ്ജിലെത്തിയത്. 

പോസ്റ്റ് ഓഫീസ് റോഡിലെ 'അൽ അമാൻ' ലോഡ്ജിൽ 105ആം നമ്പർ റൂമിലാണ് ഇവർ താമസിച്ചത്. ഇന്ന് മെയ് ഒമ്പത് രാവിലെ മുറി ഒഴിയും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയായിട്ടും റൂം ഒഴിയാതായതോടെ ജീവനക്കാരൻ 
റൂമിന് മുന്നിലെത്തി പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി മനസ്സിലായി. പിന്നീട് ഡ്യൂപ്ളിക്കേറ്റ് കീ ഉപയോഗിച്ച് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

ALSO READ : നെയ്യാറ്റിൻകരയിൽ രാവിലെ പാല് വാങ്ങാൻ പോയ വയോധികയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം; കാല് തല്ലിയൊടിച്ചു

തൃശ്ശൂർ ഈസ്റ്റ് പോലീസ് എത്തി പരിശോധന നടത്തി. ‌കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടത്തുന്നുണ്ട്. മരണകാരണം പോസ്റ്റ്മോർ‌ട്ടത്തിന് ശേഷമേ വ്യക്തമാകൂ. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. വാതിൽ പുറത്ത് നിന്ന് പൂട്ടിയതിനാലും, യുവാവ് ഒളിവിൽ പോയതിനാലും സംഭവത്തിൽ ദൂരൂഹതയുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News