മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭനം; കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 5 വര്‍ഷം കഠിന തടവ്

ബന്ധുവീട്ടിൽ നവന്ന  കുട്ടിയെ  'മിഠായി തരാം' എന്ന് പറഞ്ഞ് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 04:53 PM IST
  • മാതാപിതാക്കള്‍ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു
  • കോടതിയില്‍ പ്രതിക്കെതിരെ 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു
  • 2018 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭനം; കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 5 വര്‍ഷം കഠിന തടവ്

തൃശ്ശൂർ: മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 5 വര്‍ഷം കഠിന തടവും 8,000 രൂപ പിഴയും . തൃശ്ശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ് കുന്നംകുളം   ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്

2018 മാർച്ചിലായിരുന്നു  കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ വിരുന്നു വന്ന  കുട്ടിയെ  'മിഠായി തരാം' എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.  കുട്ടി വീട്ടിലെത്തി പീഡനവിവരങ്ങള്‍  മാതാപിതാക്കളോട് പറഞ്ഞു. 

തുടര്‍ന്ന് മാതാപിതാക്കള്‍  പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. കോടതില്‍ പ്രതിക്കെതിരെ 12 സാക്ഷികളെ വിസ്തരിക്കുകയും  19 രേഖകളും, തൊണ്ടിമുതലുകളും  ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

പാവറട്ടി  സബ് ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ ടി മേപ്പിള്ളിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്  ബിനോയിയും,  സഹായിയായി അഡ്വ. അമൃതയും ഹാജരായി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News