One Nation One Election: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷന്‍

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 10:47 AM IST
  • രാജ്യത്ത് ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. അതിനായി ചില നിര്‍ണ്ണായക തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
One Nation One Election: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷന്‍

New Delhi: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തില്‍ മുന്നോട്ടു നീങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. അതിനായി ചില വലിയ തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്.  

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയം നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയും രൂപീകരിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആയിരിക്കും ഈ സമിതിയുടെ അദ്ധ്യക്ഷന്‍. ഈ സമിതിയിലെ അംഗങ്ങൾ ആരൊക്കെ എന്നത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് (വെള്ളിയാഴ്ച) തന്നെ പുറപ്പെടുവിക്കുമെന്നാണ് സൂചന.

Also Read:  Parliament Special Session: പാർലമെന്‍റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതൽ 22 വരെ
 
രാജ്യത്ത് ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. അതിനായി ചില നിര്‍ണ്ണായക തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്.  

Also Read:  Monsoon 2023: 123 വർഷങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ മഴ, സെപ്റ്റംബറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത 
 
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുമ്പേ നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.

വാസ്തവത്തിൽ, കേന്ദ്ര സർക്കാർ സെപ്റ്റംബർ 18 മുതൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. അതിൽ പല സുപ്രധാന ബില്ലുകളും അവതരിപ്പിക്കുമെന്നാണ് സൂചന. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവയ്ക്കുള്ള ബിൽ സർക്കാര്‍ മുന്നോട്ടു വയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്  എന്ന ആശയം നടപ്പാക്കാനായി കമ്മിറ്റി രൂപീകരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു.  കേന്ദ്ര സർക്കാർ തീരുമാനം അറിഞ്ഞയുടൻ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

"രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ എന്താണ് ഇത്ര തിടുക്കം? രാജ്യത്ത് പണപ്പെരുപ്പമുൾപ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ട്, അതിൽ സർക്കാർ ആദ്യം നടപടിയെടുക്കണം. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ ഉദ്ദേശ്യം വ്യക്തമല്ല", കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

അതേസമയം, സർക്കാരിന്‍റെ ഈ നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും  രംഗത്തെത്തിയിട്ടുണ്ട്.  

ഒ രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്കായി എടുക്കേണ്ട ശരിയായ തീരുമാനമാണെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പുകൾ മൂലം ഖജനാവിലെ പണവും സമ്പത്തും അമിതമായി പാഴാക്കുന്നുണ്ടെന്ന് ലോ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഈ ദിശയിൽ മുന്നോട്ട് പോകാനുള്ള കേന്ദ്രത്തിന്‍റെ വാദം. 

എന്നാല്‍, ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സാധ്യമല്ല, അതിനാൽ ആവശ്യമായ ചില ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിയ്ക്കും. അതേസമയം ഭരണഘടനയിൽ സമൂലമായ ഭേദഗതി വേണമെന്നും അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും കമ്മീഷൻ ഉറപ്പുനൽകിയിട്ടുണ്ട്.

ലോക്‌സഭാ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള പ്രായോഗിക മാർഗരേഖയും ചട്ടക്കൂടും തയ്യാറാക്കുന്നതിനായി വിഷയം കൂടുതൽ അന്വേഷണത്തിനായി നിയമ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ നിയമമന്ത്രി അർജുൻറാം മേഘ്‌വാൾ പറഞ്ഞിരുന്നു. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രാജ്യം ഒരു  നിയമം ബിൽ (UCC) നടപ്പിലാക്കുകയാണെങ്കിൽ, ഇതിനായി കുറഞ്ഞത് 5 ഭേദഗതികളെങ്കിലും ഭരണഘടനയിൽ വരുത്തേണ്ടി വരും എന്നാണ് സൂചനകള്‍. 

രാജ്യത്ത് മുമ്പ് ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതായത്,  1951-1952, 1957, 1962, 1967 വർഷങ്ങളിൽ ലോക്‌സഭയിലും രാജ്യത്തെ എല്ലാ നിയമസഭകളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News