അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി

അഞ്ച് കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി

Written by - Zee Malayalam News Desk | Last Updated : May 19, 2021, 05:06 PM IST
  • മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപ് അല്ലെങ്കിൽ ആരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു
  • എന്നാൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപ് അല്ലെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴി ലഭിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി
  • ഇഡി കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു
  • ബാങ്കിടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ അഭിഭാഷകന് ആകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു
അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി

ബെം​ഗളൂരു: അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri) അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മയക്കുമരുന്ന് (Drugs) കേസ് പ്രതി മുഹമ്മദ് അനൂപ് അല്ലെങ്കിൽ ആരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം വ്യക്തമാക്കണമെന്ന് കോടതി (Court) നിർദേശിച്ചു. ജാമ്യഹർജി പരി​ഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

എന്നാൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപ് അല്ലെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴി ലഭിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇഡി കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻസിബി (NCB) പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു. കുറ്റപത്രത്തിൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപാണെന്ന് പറയുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ALSO READ: കോടിയേരിയുടെ ആരോഗ്യനില മോശം; അച്ഛനെ കാണാന്‍ ജാമ്യം വേണമെന്ന് കോടതിയില്‍ ബിനീഷ് കോടിയേരി

കർണാടക ഹൈക്കോടതിയുടെ (Karnataka High Court) അവധിക്കാല ബെഞ്ചിന് മുന്നിൽ മൂന്നാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി പരി​ഗണനയ്ക്ക് എത്തുന്നത്. അച്ഛൻ കോടിയേരി ബാലകൃഷ്ണന് കാൻസർ ബാധ നാലാം സ്റ്റേജിലാണെന്നും മകനായ താൻ അടുത്ത് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ പണത്തിന്റെ ഉറവിടം കൃത്യമായ രേഖകൾ സഹിതം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപ് അല്ലെങ്കിൽ ഈ പണം ആര് നിക്ഷേപിച്ചെന്ന് വ്യക്തമാക്കണം. ബാങ്കിടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ അഭിഭാഷകന് ആകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവ് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാമെന്ന് അറിയിച്ച കോടതി കേസ് പരി​ഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

ALSO READ: Money Laundering Case:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിൻറെ അഭിഭാഷകൻ കോടതിയിൽ വാദങ്ങൾ എഴുതി സമർപ്പിച്ചിരുന്നു. എന്നാൽ ഇഡിയുടെ വിശദമായ വാദം കേൾക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ബെംഗളൂരു ലഹരിക്കടത്ത് കേസിൽ മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് അന്വേഷണത്തിൽ ബിനീഷും ഉൾപ്പെട്ടത്. തുടർന്ന് നവംബറിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News