Covid Vaccine: ഒറ്റ നോട്ടത്തിൽ ഒന്നും പിടികിട്ടില്ല, വ്യാജ കോവിഡ് വാക്സിൻ വ്യാപകം, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

വാക്സിൻ വ്യാജമാണോ അതോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ ചില മാനദണ്ഡങ്ങൾ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 12:48 PM IST
  • കൊവാക്സിൻ, കോവി ഷീൽഡ് എന്നിവയുടെയും ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു
  • വാക്സിൻ വ്യാജമാണോ അതോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ ചില മാനദണ്ഡങ്ങൾ സഹായിക്കും
  • കോവിഷീൽഡിന്റെ വ്യാജ പതിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പിടിച്ചെടുത്തതായി അടുത്തിടെ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
Covid Vaccine: ഒറ്റ നോട്ടത്തിൽ ഒന്നും പിടികിട്ടില്ല, വ്യാജ കോവിഡ് വാക്സിൻ വ്യാപകം, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി :  രാജ്യത്ത്  കോവിഡ് വ്യാജ വാക്സിൻ വ്യാപകമാവുന്നുവെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.എല്ലാ വാക്സിനുകളുടെയും ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൊവാക്സിൻ, കോവി ഷീൽഡ് എന്നിവയുടെയും ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വാക്സിൻ വ്യാജമാണോ അതോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ ചില മാനദണ്ഡങ്ങൾ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ പറയുന്നു. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവ നിർമ്മിക്കുന്ന കമ്പനികളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിന് സഹായിക്കുന്നത്.

Also Read: Kerala COVID Update : ഇന്ന് 26,000ത്തിൽ അധികം കോവിഡ് കേസുകൾ, TPR 18 ശതമാനത്തിന് അരികിൽ

കേന്ദ്ര സംസ്ഥാനങ്ങൾക്ക് അയച്ച കുറിപ്പിൽ വാക്സിൻ നിർമ്മാതാവ് ഉപയോഗിക്കുന്ന ലേബൽ, നിറം, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളുണ്ട്. അതേസമയം കോവിഷീൽഡിന്റെ വ്യാജ പതിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പിടിച്ചെടുത്തതായി അടുത്തിടെ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില വ്യാജ പതിപ്പുകളും രാജ്യത്തുടനീളം വിൽക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

കോവിഷീൽഡ് വാക്സിൻറെ തനിപ്പകർപ്പ് രാജ്യത്ത് വിറ്റതായി അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സർക്കാർ ഈ അവകാശവാദം അന്വേഷിച്ചുവരികയാണെന്നും ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുതകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും" ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Also Read: Nipah Death: ഒരുമിച്ച് കളിച്ച കുട്ടികൾ നിരീക്ഷണത്തിൽ; പ്രദേശത്ത് വവ്വാലുകൾ കാര്യമായില്ലെന്ന് അയൽക്കാർ 

 

"നിലവിൽ, ഇന്ത്യയിൽ മൂന്ന് വാക്സിനുകൾ ലഭ്യമാണ് - കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക്. വരും ദിവസങ്ങളിൽ, സൈഡസ് കാഡിലയിൽ നിന്നുള്ളത് ഉൾപ്പെടെ മൂന്ന് വാക്സിനുകൾ കൂടി വരും. മറ്റ് രണ്ടെണ്ണം ജെനോവയിൽ നിന്നും ബയോളജിക്കൽ ഇവാൻസിൽ നിന്നും ആയിരിക്കും," അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതിനുശേഷം, സർക്കാർ 68 കോടി ഗുണഭോക്താക്കൾക്ക് വാക്സിൻ ഡോസുകൾ നൽകി, ശനിയാഴ്ച 62.25 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി. ഈ വർഷം ജനുവരി 16 മുതൽ ഇന്ത്യ കോവിഡ് -19 നെതിരായ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News