ന്യൂഡല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് മൃദു സമീപനവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്.
വെള്ളപ്പൊക്കം മൂലം പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് സുഷമ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് പുതുക്കിയെടുക്കാന്‍ തുക അടയ്ക്കേണ്ടതില്ല.
There are unprecedented floods in Kerala causing huge damage. We have decided that as the situation becomes normal, passports damaged on account floods shall be replaced free of charge. Please contact the concerned Passport Kendras. #KeralaFloods Pls RT
— Sushma Swaraj (@SushmaSwaraj) August 12, 2018
കേടുപാടുകള്‍ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു.
എന്നാല്‍ കേരളത്തിൽ കാലവര്‍ഷം വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടവര്‍ക്ക് അത് സൗജന്യമായി മാറ്റി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.