ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് രാംദേവിനെതിരെ മാനനഷ്ട നോട്ടീസ് അയച്ചത്

Written by - Zee Malayalam News Desk | Last Updated : May 26, 2021, 03:27 PM IST
  • അലോപ്പതി ചികിത്സാരീതിക്കെതിരെയും മരുന്നുകൾക്ക് എതിരെയും രാംദേവ് നടത്തിയ പരാമർശം വിവാദമായിരുന്നു
  • പ്രസ്താവന പിൻവലിക്കുന്നതായുള്ള വീഡിയോ 15 ദിവസത്തിനകം പങ്കുവയ്ക്കണമെന്നും രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു
  • രാംദേവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ‍് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ കത്ത് നൽകിയിട്ടുണ്ട്
  • അലോപ്പതി മരുന്നുകൾ കാരണം നിരവധി ആളുകൾ മരിച്ചുവെന്ന് രാംദേവ് പറഞ്ഞിരുന്നു
ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ന്യൂഡൽഹി: അലോപ്പതി ചികിത്സാരീതിക്കെതിരായ പരാമർശത്തിൽ ബാബാ രാംദേവിനെതിരെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ (IMA). യോ​ഗാ ​ഗുരു ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസാണ് (Defamation Notice) ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അയച്ചത്. ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചത്.

അലോപ്പതി ചികിത്സാരീതിക്കെതിരെയും മരുന്നുകൾക്ക് എതിരെയും രാംദേവ് നടത്തിയ പരാമർശം വിവാദമായിരുന്നു. പ്രസ്താവന പിൻവലിക്കുന്നതായുള്ള വീഡിയോ 15 ദിവസത്തിനകം പങ്കുവയ്ക്കണമെന്നും രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഐഎംഎ (Indian Medical Association) ആവശ്യപ്പെടുന്നു.

ALSO READ: അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

രാംദേവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ‍് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും (Chief Secretary) ഐഎംഎ കത്ത് നൽകിയിട്ടുണ്ട്. അലോപ്പതി മരുന്നുകൾ കാരണം നിരവധി ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ അധികമാണ് അലോപ്പതി മരുന്നുകൾ കാരണം മരിച്ചവരെന്നും രാംദേവ് പറഞ്ഞിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് സംഭവത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ ഇടപെട്ടിരുന്നു.

പരാമർശം പിൻവലിക്കണമെന്ന് ആരോ​ഗ്യമന്ത്രി ഹർഷ വർധൻ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു. അലോപ്പതി ചികിത്സാ രീതിക്കെതിരെ യോ​ഗ ​ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കൊവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാ​ഗ്യകരമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

ALSO READ: പതഞ്‌ജലി ദിവ്യകൊറോണ; ബാബ രാംദേവിനെതിരെ എഫ്ഐആർ!!!

അലോപ്പതി ചികിത്സാ രീതി വിവേകശൂന്യമാണെന്നടക്കം രാംദേവ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെയും രം​ഗത്തെത്തിയിരുന്നു.

ഡോ.ഹർഷ വർധന്റെ കത്ത് ലഭിച്ചു. ഞാൻ എന്റെ പ്രസ്താവന പിൻവലിക്കുന്നു. പ്രത്യേക സാഹചര്യത്തിലുണ്ടായ പ്രസ്താവനയെ തുടർന്ന് ഉണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  രാംദേവ് ട്വീറ്റ് ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ രാംദേവ് മറ്റൊരു ട്വീറ്റ് റീട്വീറ്റായി ചേർത്തും. യോ​ഗയും ആയുർവേദവും സമ്പൂർണ ആരോ​ഗ്യം പ്രധാനം ചെയ്യുന്നു. ആധുനിക മെഡിക്കൽ സയൻസിന് പരിമിതികളുണ്ട്. രോ​ഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് ആധുനിക മെഡിക്കൽ സയൻസ് നൽകുന്നത്. യോ​ഗയും ആയുർവേദവും സിസ്റ്റമാറ്റിക് പരിചരണം നൽകുന്നുവെന്ന് രാംദേവ് റീട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News