ജമ്മു കശ്മീർ: രാജ്യത്തെ നടുക്കിയ കത്വയിലെ എട്ടുവയസുകാരിയുടെ ക്രൂര പീഡനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ പൊലീസ് ഓഫീസര്‍ സുലൈമാന്‍ ചൗധരിയെ സ്ഥലം മാറ്റി.
ഇത് സംബന്ധിച്ച് ജമ്മു കശ്മീർ സർക്കാർ ശനിയാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ശ്രീധര്‍ പാട്ടീൽ കത്വയിലെ ആണ് പുതിയ എസ്പിയായി ചുമതലയേറ്റത്.
കേസിൽ കുറ്റാരോപിതരായ പൊലീസ് ഓഫീസർമാർക്കെതിരെ നിർണായക തെളിവുകൾ നല്‍കിയ ഉദ്യോഗസ്ഥനാണ് സുലൈമാന്‍ ചൗധരി.
തെളിവുകള്‍ നശിപ്പിക്കാൻ കൈക്കൂലി സ്വീകരിച്ചതിനും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനും അറസ്റ്റിലായ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, എസ്ഐ ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് ചൗധരി. ക്രൂര പീഡനത്തെക്കുറിച്ചുള്ള വിചാരണകള്‍ക്കിടയിലാണ് സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.