ന്യൂഡല്‍ഹി: കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ബീഹാര്‍, സിക്കിം സര്‍ക്കാരുകളാണ് നിപ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്ജന്മാര്ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു.
നിപ്പാ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ചും രോഗം പടരാതിരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടുത്ത പനി, തലവേദന, ശരീര വേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നടപടി.
In view of #NipahVirus outbreak in Kerala, some nursing homes & private hospitals in #Meerut cancelled leave of nurses who wanted to go to their home state Kerala. Dr JV Chikara, ex pres of Indian Medical Association Meerut says,'Nurses agreed to take this precautionary measure' pic.twitter.com/3Epp0OrJWW
— ANI UP (@ANINewsUP) May 26, 2018
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്‍പേ തന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.