Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം

കോവിഡ് രോഗബാധയും, ഒമിക്രോൺ രോഗബാധയും വ്യാപകമായുള്ള കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 04:34 PM IST
  • 415 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
  • മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • 108 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്.
Omicron | 415 കേസുകൾ, കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ, ഒമിക്രോൺ ആശങ്കയിൽ രാജ്യം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ (Omicron) രോ​ഗികളുടെ എണ്ണം കൂടുന്നു. 415 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് (Maharashtra)  ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 115 പേർ രോ​ഗമുക്തരായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Health Ministry) വ്യക്തമാക്കി.

അതിനിടെ രാജ്യത്ത് കോവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം (Central Team) സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നു. കോവിഡ് രോഗബാധയും, ഒമിക്രോൺ രോഗബാധയും വ്യാപകമായുള്ള കേരളമടക്കമുള്ള (Kerala) പത്ത് സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. 

Also Read: Covid 19 & Omicron : കോവിഡും ഒമിക്രോണും : കേന്ദ്ര സംഘം കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങൾ സന്ദർശിക്കും

കൂടാതെ കോവിഡ് വാക്‌സിനേഷൻ നിരക്ക് വളരെ കുറഞ്ഞ സംസ്ഥാനങ്ങളിലും വിദഗ്ധ സംഘം സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് (Election) നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിലും പഞ്ചാബിലും കേന്ദ്ര സംഘം എത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ എത്തി, സംഘം നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കും.

രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലുള്ള 20 ജില്ലകളാണ് ഉള്ളത്. ഇവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശിക്കുന്നത്.

Also Read: Covid Third Wave | ഇന്ത്യയിൽ മൂന്നാം തരം​ഗം ഫെബ്രുവരിയിലോ? ഐഐടി കാൺപൂർ പഠനം

ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant)  മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ (Night Curfew) ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തീരുമാനം.

വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യു നടപ്പിലാക്കിയിട്ടുണ്ട് . അതേസമയം യുപിയിൽ ഇന്ന് മുതലാണ് രാത്രികാല കർഫ്യൂ ആരംഭിക്കുന്നത്. യുപിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കിയിട്ടുണ്ട്. ഡൽഹിയിൽ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Also Read: UP | യുപിയിൽ വിദേശത്ത് നിന്ന് എത്തിയ 147 പേരെ കണ്ടെത്താനാകാതെ ആരോ​ഗ്യ വകുപ്പ്

37 കേസുകളാണ് കേരളത്തിലുള്ളത്. അഞ്ചാം സ്ഥാനത്താണ് കേരളം ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 79 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത്-43, തെലങ്കാന-38 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. അതേസമയം രാജ്യത്ത് ഇന്ന് 7,189 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 387 പേര്‍ മരിച്ചു. 77,516 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News