Shocking news:ടോയ്‌ലറ്റ് വെള്ളത്തിൽ പാനി പുരി .. സിസിടിവി ദൃശ്യങ്ങൾ പുറത്ത്..!

പാനി പൂരി ഇഷ്ടമുള്ളവർ ആശ്രയിക്കുന്നത് തെരുവ് കച്ചവടക്കാരെയാണ്.  അങ്ങനെ ആശ്രയിച്ച ഒരു കടയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വർത്തയാണ് ദൃശ്യസഹിതം ഇപ്പോൾ പുറത്തായിരിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Nov 9, 2020, 12:26 PM IST
  • കടയിലെ ജീവനക്കാരൻ ടോയ്‌ലറ്റിലെ വെള്ളം പാനി പൂരിയുടെ വെള്ളത്തിൽ കലർത്തി.
  • ഇക്കാര്യം സിസിടിവിയിൽ റിപ്പോർട്ട് ചെയ്തതോടെ ബന്ധപ്പെട്ട വീഡിയോയും ഇന്റർനെറ്റിൽ വൈറലായി.
  • ഇത് കണ്ട ഉപഭോക്താക്കൾ കട തല്ലിപ്പൊളിക്കുകയും സാധനങ്ങൾ തെരുവിലേക്ക് എറിയുകയും ചെയ്തു.
Shocking news:ടോയ്‌ലറ്റ് വെള്ളത്തിൽ പാനി പുരി .. സിസിടിവി ദൃശ്യങ്ങൾ പുറത്ത്..!

മുംബൈ: തെരുവ് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുടെ വിശപ്പ് നശിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.  കോലാപ്പൂരിൽ 'പാനി പൂരി' (Pani Puri) വിൽക്കുന്ന ഒരു തെരുവ് കച്ചവടക്കാരൻ ടോയ്‌ലറ്റ് വെള്ളം കലർത്തുന്ന ദൃശ്യം പുറത്തായി എന്നതാണ് ആ വാർത്ത.  ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് പാനി പുരി.  ഇത് ഇഷ്ടമില്ലാത്തവർ വളരെ വിരളമാണ് എന്നുവേണം പറയാൻ.  

എന്നാൽ ഈ വാർത്ത പാനിപൂരി (Pani Puri) ഇഷ്ടമുള്ളവർക്ക് വളരെ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.  പാനി പൂരി ഇഷ്ടമുള്ളവർ ആശ്രയിക്കുന്നത് തെരുവ് കച്ചവടക്കാരെയാണ്.  അങ്ങനെ ആശ്രയിച്ച ഒരു കടയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വർത്തയാണ് ദൃശ്യസഹിതം ഇപ്പോൾ പുറത്തായിരിക്കുന്നത്.  

Also read: നിങ്ങളുടെ കയ്യിൽ ഈ 1 രൂപ നോട്ടുണ്ടോ... നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ കഴിയും..!!! 

കോലാപ്പൂരിലെ (Kolhapur) റങ്കാല തടാകത്തിനടുത്താണ് (Rankala Lake) സാധാരണയായി ഈ കച്ചവടക്കാരന്റെ വണ്ടി കാണപ്പെടുന്നത്. 'മുംബൈ കെ സ്പെഷ്യൽ പാനി പുരി വാല' (Mumbai ke special Pani Puri Wala) എന്നാണ് ഈ വണ്ടിയുടെ പേര്തന്നെ.  ഈ കടയിലെ പാനി പൂരിയ്ക്ക് അസാധ്യ രുചിയാണ് എന്നുപറഞ്ഞാണ് ആളുകളുടെ തള്ളൽ തന്നെ.  ഇവിടെയെത്തി പാനി പൂരി കഴിച്ച ആളുകൾ ഈ കടക്കാരൻ ടോയലറ്റ് വെള്ളമാണ് പാനി പൂരിയിൽ ചേർക്കുന്നത് എന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.  

കടയിലെ ജീവനക്കാരൻ ടോയ്‌ലറ്റിലെ വെള്ളം പാനി പൂരിയുടെ (Pani Puri) വെള്ളത്തിൽ കലർത്തി. ഇക്കാര്യം സിസിടിവിയിൽ റിപ്പോർട്ട് ചെയ്തതോടെ ബന്ധപ്പെട്ട വീഡിയോയും ഇന്റർനെറ്റിൽ വൈറലായി. ഇത് കണ്ട ഉപഭോക്താക്കൾ കട തല്ലിപ്പൊളിക്കുകയും  സാധനങ്ങൾ തെരുവിലേക്ക് എറിയുകയും ചെയ്തു. 

Trending News