Uri sector: ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു; വൻ ആയുധ ശേഖരം പിടികൂടി

വൻ ആയുധ ശേഖരവും ഇവരിൽ നിന്ന് പിടികൂടി. 70 ഗ്രനേഡുകൾ, അഞ്ച് എകെ 47 തോക്കുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 01:19 AM IST
  • ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്
  • ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി
  • അക്രമത്തിൽ ഒരു സൈനികനും പരിക്കേറ്റു
  • ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
Uri sector: ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു; വൻ ആയുധ ശേഖരം പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. വൻ ആയുധ ശേഖരവും ഇവരിൽ നിന്ന് പിടികൂടി. 70 ഗ്രനേഡുകൾ, അഞ്ച് എകെ 47 തോക്കുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തിൽ ഒരു സൈനികനും പരിക്കേറ്റു. ജമ്മു കശ്മീരിലെ ഷോപിയാനിലും സുരക്ഷാ സേനയും ഭീകരരും (Terrorist) തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.

ALSO READ: Jammu and Kashmir: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാൾക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ ഭീകരരുടെ സാന്നധ്യമുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പ്രദേശത്ത് തെരച്ചിൽ (Searching) ആരംഭിക്കുകയായിരുന്നു.

ഷോപിയാനിലെ കഷ്വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊ‌ലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ​സുരക്ഷാ സേനയും പൊലീസും ​ഗ്രാമം മുഴുവനായും വളഞ്ഞതിന് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് തോക്കും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം (Military) ശക്തമായ തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News