Gyanwapi Masjid: ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകി വാരാണാസി കോടതി

Gyanvapi mosque case updates:  പൂജയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ആരംഭിക്കുവാനും കാശി വിശ്വനാഥ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്ക് ചടങ്ങികൾ നടത്തുവാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബുധനാഴ്ച്ച കോടതി നിർദ്ദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 06:35 PM IST
  • വാരണാസി ജില്ലാക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് സമിതിയുടെ അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് വ്യക്തമാക്കി.
  • 4 ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിലാണ് വാരണാസി കോടതിയുടെ വിധി വന്നിരിക്കുന്നത്.
Gyanwapi Masjid: ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകി വാരാണാസി കോടതി

ന്യൂഡൽഹി: ​ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകി വാരണാസി ജില്ലാകോടതി. പൂജയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ആരംഭിക്കുവാനും കാശി വിശ്വനാഥ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്ക് ചടങ്ങികൾ നടത്തുവാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബുധനാഴ്ച്ച കോടതി നിർദ്ദേശിച്ചു.

7 ദിവസത്തിനകം പള്ളിയിൽ പൂജ ആരംഭിക്കുമെന്നും. എല്ലാവർക്കും ദൈവത്തെ ആരാധിക്കാനുള്ള അവകാശം ഒരു പോലെയാണെന്നുമാണ് ഹിന്ദുവിഭാ​ഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞത്. 

ALSO READ: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാം തവണ സമൻസ്

അതേസമയം വാരണാസി ജില്ലാക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് സമിതിയുടെ അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് വ്യക്തമാക്കി. പള്ളികമ്മിറ്റി നൽകിയ ഹർജിയിൽ ഫെബ്രുവരി 8നാണ് ഹൈക്കോടതി വാദം കേൾക്കുക. 4 ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിലാണ് വാരണാസി കോടതിയുടെ വിധി വന്നിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News