Adoor Gopalakrishnan: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നായിരുന്നു അടൂരിനെതിരായ ആരോപണം.

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 01:23 PM IST
  • ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ.
  • രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അടൂർ.
  • ഡയറക്ടർ ശങ്കർമോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്.
Adoor Gopalakrishnan: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അടൂർ. ഡയറക്ടർ ശങ്കർമോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. കാലാവധി തീരും മുൻപാണ് അടൂർ രാജിവച്ചത്. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂർ സ്വീകരിച്ചതെന്നായിരുന്നു ആരോപണം. സിനിമ മേഖലയിൽ നിന്നടക്കം അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. 

ശങ്കർ മോഹനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് അടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരക്കഥാ രചനയിലും സംവിധാനത്തിലും പൂനഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ശങ്കർ മോഹൻ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും സേവനം നടത്തിയിട്ടുള്ള ആളാണ്. അത്തരത്തിൽ ആത്മാർഥമായി പ്രവർത്തിച്ച ഒരാളെയാണ് ക്ഷണിച്ചുവരുത്തി അപമാനിച്ചത്. ശങ്കറിനോളം ചലച്ചിത്രസംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ലെന്ന് അടൂർ പറഞ്ഞു. ശങ്കർ മോഹനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ സ്വാധീനിച്ചു വാർത്ത പരത്തി. ഇയാൾക്കെതിരെ ഫയലുകൾ പൂഴ്ത്തി വച്ചതിന് നോട്ടീസ് നൽകിയിരുന്നുവെന്നും അടൂർ ​ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Also Read: Union Budget 2023: 'ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി'; ഇച്ഛാശക്തിയുള്ള സർക്കാരെന്ന് രാഷ്ട്രപതി

 

മാധ്യമങ്ങൾ ഒരു ഭാ​ഗം മാത്രമാണ് കേട്ടതെന്നും അടൂർ കുറ്റപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ആരംഭിച്ചത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. സമരം നടത്തിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം. ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു  സമരം. ചലച്ചിത്ര മേളയിൽ സിനിമ കാണാനല്ല മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ തിരുവനന്തപുരത്തേക്ക് രഹസ്യ യാത്ര നടത്തിയതെന്ന് അടൂർ ആരോപിച്ചു. യോഗ്യരും അനുഭവസമ്പന്നരുമായ എട്ടു പേർ അധ്യാപനത്തിൽ നിന്നും രാജിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News