ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് എം.വി ​ഗോവിന്ദൻ

ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്നും അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 01:00 PM IST
  • കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ല.
  • തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയത്.
  • താൻ മന്ത്രിയായിരുന്ന സമയത്തും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്.
ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് എം.വി ​ഗോവിന്ദൻ

കോട്ടയം: ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണങ്ങളും പരാതികളും കൃത്യമായി അന്വേഷിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്നും അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു.

കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ല. തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയത്. താൻ മന്ത്രിയായിരുന്ന സമയത്തും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. തീയണയ്ക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും കൃത്യമായി തന്നെ ഇടപെട്ടുവെന്നും എം. വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Also ReadBrahmapuram Plant Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി, ചൊവ്വാഴ്ച മുതൽ ആരോ​ഗ്യസർവേ

 

അതേസമയം കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം നീക്കം നടത്തുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ വൈക്കം തലയോലപറമ്പിലെ സ്വീകരണത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. കേരളത്തിൽ ശക്തമായ സഹകരണ മേഖലയെ തകർക്കാൻ അമിത്ഷാ നേരിട്ടിടപെടുകയാണ്. സാമ്പത്തിക തകർച്ച നേരിടുന്ന അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്ന് ​ഗോവിന്ദൻ ആരോപിച്ചു.

കക്കുകളി നാടക വിവാദത്തിലും എം.വി ​ഗോവിന്ദൻ പ്രതികരണം നടത്തി. നാടകം അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ വിമർശിക്കാനും അവകാശമുണ്ടെന്നും അതിനെ ആ നിലയിൽ കാണ്ടാൽമതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം നീക്കം നടത്തുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ വൈക്കം തലയോലപറമ്പിലെ സ്വീകരണത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. കേരളത്തിൽ ശക്തമായ സഹകരണ മേഖലയെ തകർക്കാൻ അമിത്ഷാ നേരിട്ടിടപെടുകയാണ്. സാമ്പത്തിക തകർച്ച നേരിടുന്ന അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്ന് ​ഗോവിന്ദൻ ആരോപിച്ചു.

കക്കുകളി നാടക വിവാദത്തിലും എം.വി ​ഗോവിന്ദൻ പ്രതികരണം നടത്തി. നാടകം അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ വിമർശിക്കാനും അവകാശമുണ്ടെന്നും അതിനെ ആ നിലയിൽ കാണ്ടാൽമതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം ബ്രഹ്മപുരത്തെ പുകയെ തുടർന്ന് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 17 പേർ ആശുപത്രിയിൽ അഡ്മിറ്റായി. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങളെന്നും ഇവർക്ക് കൃത്യമായ ചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചു.

അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും പൾമനറി ഫംഗ്ഷൻ പരിശോധന നടത്തുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും എലിപ്പനി, ഇൻഫ്ലുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ കേരളം തയ്യാറാണ്. ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിലൂടെ രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കും. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News