Lokayukta Ordinance | ഗവർണർക്ക് ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നു; പിണറായി വിജയൻ ഭരണഘടന സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നു : കെ സുരേന്ദ്രൻ

ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്ന് സംസ്ഥാന ബിജെപി

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 08:14 PM IST
  • ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്.
  • ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
 Lokayukta Ordinance | ഗവർണർക്ക് ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നു; പിണറായി വിജയൻ ഭരണഘടന സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നു : കെ സുരേന്ദ്രൻ

കോഴിക്കോട്: ലോകായുക്ത ഭേദഗതിയിൽ ഗവർണർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന ബിജെപി. ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് ഗവർണർ ഭരണഘടനാ വിരുദ്ധ ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നുയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. 

ALSO READ : Lok ayuktha|എന്താണ് ലോകായുക്ത? പുതിയ ഭേദഗതിയിൽ എന്ത് സംഭവിക്കും ലോകായുക്തക്ക്?

സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകർക്കുക വഴി വൻതോതിൽ തട്ടിപ്പ് നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയതു കൊണ്ടാണ് സിപിഐ പോലും ഓർഡിനൻസിനെ എതിർത്തത്. എന്നാൽ സിപിഐയെ പിണറായി വിജയൻ വിലയ്ക്കെടുത്ത് കഴിഞ്ഞുയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വാർത്തക്കുറിപ്പിൽ രേഖപ്പെടുത്തി.

ലോകായുക്തയുടെ അഴിമതി കേസുകളിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓർഡിനൻസെന്ന് പകൽ പോലെ വ്യക്തമാണ്. ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സർക്കാരിന്റെ നടപടിയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. ഇടത് സർക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാൻ ബിജെപിക്ക് സാധിക്കില്ല സുരേന്ദ്രൻ പറഞ്ഞു.

ALSO READ : Lokayuktha|ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ഒപ്പുവെച്ചു, നിയമം പ്രാബല്യത്തിൽ

ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സർക്കാർ വീണ്ടും അയച്ചാൽ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ആദ്യത്തെ തവണ ഗവർണർക്ക് ഭരണഘടനാ വിരുദ്ധ ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നുയെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബിജെപി നേരിടും. കെടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതും സിപിഎമ്മിന്റെ തന്ത്രമായിരുന്നു. സർക്കാരിന്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News