'ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം'; പൊന്മുടിയിലേക്കുള്ള ​ഗതാ​ഗതം പുനസ്ഥാപിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Ponmudi: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബർ മുതൽ പൊന്മുടിയിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 04:00 PM IST
  • കഴിഞ്ഞ സെപ്തംബർ മുതൽ പൊന്മുടിയിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നില്ല
  • മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്
  • റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
'ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം'; പൊന്മുടിയിലേക്കുള്ള ​ഗതാ​ഗതം പുനസ്ഥാപിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊന്മുടിയിലേക്കുള്ള ​ഗതാ​ഗതം പുനസ്ഥാപിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നിരുന്നു. ഈ റോഡ് അറ്റകുറ്റപ്പണി നടത്തവേ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ സെപ്തംബർ മുതൽ പൊന്മുടിയിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നില്ല.

മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മഞ്ഞുകാലം തുടങ്ങിയതോടെ പൊന്മുടിയില്‍ സുഖശീതളമായ കാലാവസ്ഥയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ വൃശ്ചികക്കുളിര്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി പൊന്മുടിയിലേക്കെത്താമെന്ന് മന്ത്രി കുറിപ്പിൽ പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍മാസം മുതല്‍ പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ആദ്യം ഇവിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. അതോടെ പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. സെപ്റ്റംബര്‍ 18 ന് ഡി കെ മുരളി എംഎല്‍എയോടൊപ്പം പൊന്മുടിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.

പണിപൂര്‍ത്തിയാക്കി ഡിസംബറില്‍ തന്നെ പൊന്മുടി തുറന്നുകൊടുക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. 
നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെഎസ്ടിപിയുടെ നിര്‍ദ്ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പ്രകാരം പൊന്‍മുടി റോഡ് സഞ്ചാരികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയതോടെ പൊന്മുടിയില്‍ സുഖശീതളമായ കാലാവസ്ഥയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ വൃശ്ചികക്കുളിര്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി പൊന്മുടിയിലേക്കെത്താം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News