Covid | സംസ്ഥാനത്തെ കോവിഡ് വ്യാപനം; സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല

ർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ  തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 03:55 PM IST
  • കൊവിഡ് കാട്ടുതീ പോലെ പടരുന്നു
  • പാർട്ടി പരിപാടികൾ കൊഴുപ്പിക്കാൻ നടത്തുന്ന താൽപര്യം രോഗം പ്രതിരോധിക്കാൻ കാണിക്കുന്നില്ല
  • സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്
  • കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു
Covid | സംസ്ഥാനത്തെ കോവിഡ് വ്യാപനം; സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ  തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡ് കാട്ടുതീ പോലെ പടരുന്നു. പാർട്ടി പരിപാടികൾ കൊഴുപ്പിക്കാൻ നടത്തുന്ന താൽപര്യം രോഗം പ്രതിരോധിക്കാൻ കാണിക്കുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്.  കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്. ഇത് ഇത്ജന വഞ്ചനയാണ്. ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു.  കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കൊവിഡ് സമയത്തും വ്യഗ്രതയാണ്. ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പണ്ട് അഞ്ച് പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ പോയപ്പോൾ മരണത്തിൻ്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപിആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടിപിആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടിപിആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകൻ സ്വകാര്യ ഹോസ്പിറ്റലിൽ ഉൾപ്പെടെ എത്തിയിട്ടും മണിക്കൂറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നത്  സർക്കാർ കണ്ണ് തുറന്നു കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാദ്ധ്യതപ്പെട്ട സർക്കാരാണ് അവരുടെ ജീവൻ വച്ച് കളിക്കുന്നത്. ഇത് തീക്കളിയാണ്. ഇതിന് സംസ്ഥാനം വലിയ വില നൽകേണ്ടി വന്നിരിക്കുകയാണ്. കാസർകോട്ടും തൃശ്ശൂരും സി.പി.എം സമ്മേളനം നടത്തുന്നതിന് വേണ്ടി രോഗവ്യാപന നിരക്ക് കുറച്ചു കാട്ടുകയും കണക്കുകളിൽ കൃത്രിമം കാട്ടുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ജനങ്ങളോട് ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇങ്ങനെ ചെയ്യാൻ കഴിയില്ല. അധികാരത്തിന്റെ ഗർവ്വം ജനങ്ങളോടുള്ള പുച്ഛവും അഹങ്കാരവുമാണ് സി.പി.എം നടപടികളിൽ കാണുന്നത്.

കാസർകോട്ട് പൊതു പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ഉത്തരവിറക്കിയ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി ഉത്തരവിന്റെ മഷി ഉണങ്ങുന്നതിന് മുൻപ് അത് പിൻവലിപ്പിച്ചത് ആരാണ് എന്ന് വ്യക്തമാക്കണം. കളക്ടർമാരെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവ മാത്രമായി മാറ്റുകയാണ് സി.പി.എം ചെയ്യുന്നത്. കാസർകോട്ട് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് കള്ളക്കണക്കുകൾ നിരത്തിയുള്ള സി.പി.എമ്മിന്റെ ന്യായം വാദത്തിനായി അംഗീകരിച്ചാൽ പോലും നിലവിൽ ബാധകമായ പൊതുവായ നിബന്ധന അനുസരിച്ച് ഹാളിനുള്ളിൽ 75 പേരും തുറന്ന സ്ഥലത്ത് 150 പേരും മാത്രമേ പാടുള്ളൂ. പക്ഷേ  കാസർകോട്ട് അടച്ചിട്ട ഹാളിൽ ഇന്നലെ സമ്മേളനം നടത്തിയത് 185 പേരാണ്. തൃശ്ശൂരിൽ 175 പേരും.

സി.പിഎം സമ്മേളനം നടക്കുന്നതിനാൽ വൈറസ് ആ പ്രദേശത്ത് വരില്ലെന്നാണോ സി.പി.എം കരുതുന്നത്? പൊതുജനങ്ങൾക്ക് വിവാഹത്തിനും മരണത്തിനും 50 പേരും 20 പേരും എന്നൊക്കെ കർശനമായി ചുരുക്കുമ്പോഴാണ് ഭരണ കക്ഷി ഈ തോന്ന്യാസം കാണിക്കുന്നത്. ഇത് പൊതു ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താണ്? ഭരണം നടത്തുന്ന സി.പി.എമ്മിന് തിരുവാതിര കാളിക്കാമെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ആളെ വച്ച് കല്യാണം നടത്തിയാൽ എന്താ കുഴപ്പമെന്ന് ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാട്ടേണ്ടവരാണ് ഭരണം കയ്യാളുന്നവർ. അതാണ് ലംഘിച്ചിരിക്കുന്നത്.

ടിപിആർ അശാസ്ത്രീയമാണെന്നും അത് നോക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. എന്നാൽ പരമപവിത്രമായി കണക്കായി നേരത്തെ ടിപിആറിനെ പൊക്കി കാണിച്ചിരുന്നത്  മുഖ്യമന്ത്രിയല്ലേ? കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ടിപിആർ കേരളത്തിൽ ഏറ്റവും കുറവാണെന്നും അതിനാൽ രോഗവ്യാപനത്തെ ചെറുക്കുന്നതിൽ കേരളം ഒന്നാമതാണെന്നുമല്ലേ  മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് കഴിഞ്ഞപ്പോൾ ടിപിആറിനെ നോക്കണ്ട എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സൗകര്യമനുസരിച്ച ഓരോന്നു മാറ്റി മാറ്റി പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സർക്കാർ കരുതുന്നത്.

കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പെയ്ഡ് ന്യൂസ് എഴുതിച്ചവർ ഇപ്പോൾ എവിടെയാണ്? അന്ന് ടെസ്റ്റുകൾ നടത്താതെ രോഗവ്യാപനം മൂടിവച്ചും മരണങ്ങൾ മറച്ചു വച്ചും ഖ്യാതി അടിക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. ഇന്നും സർക്കാർ ചെയ്യുന്നത് മറ്റൊരു കള്ളക്കളിയാണ്. രോഗം നിയന്ത്രിക്കുന്നതിനെക്കാൽ അഴിമതിക്കായിരുന്നു സർക്കാരിന് താത്പര്യം. സ്പ്രിംഗ്ളർ കൊള്ള ഞാൻ പുറത്തു കൊണ്ടു വന്നതിനാൽ അത്  നടക്കാതെ പോയി. എന്നാൽ അന്ന് പർച്ചേസിന്റെ മറവിൽ നടന്ന കൊടും കൊള്ളയുടെ കഥകൾ ഇപ്പോൾ പുറത്തു വരികായാണ്. രോഗത്തിന്റെ മറവിൽ കോടികളാണ് കൊള്ളയടിച്ചത്. അതിന്റെ ഫയലുകൾ പോലും മോഷ്ടിച്ച് കടത്തിയിരിക്കുന്നു.

വിദേശത്ത് നിന്ന് വരുന്നവർക്ക് രണ്ട് വാക്‌സീൻ ഉണ്ടെങ്കിലും ആർ.ടി.പി.സി.ആർ നെഗറ്റീവ് ആയാലും ക്വാറന്റയിൻ വേണമെന്ന നിബന്ധന ദ്രോഹകരമാണ്. അത് ഒഴിവാക്കണം. നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തി രോഗവ്യാപനം കലശലാക്കി. രണ്ട്. സമയത്തിന് കോളേജുകളും വിദ്യാഭ്യാസ സ്ഥപനങ്ങളും അടച്ചില്ല. കുടുംബശ്രീ തിരഞ്ഞെടുപ്പ പോലെ ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടികൾ നിയന്ത്രിച്ചില്ല.

മൂന്നാം തരംഗം വരികയാണെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ, മറ്റു സംവിധാനങ്ങളോ ഒരുക്കിയില്ല. കോവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാനാണ് സർക്കാർ പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തതു പോലെ വീടുകളിൽ വൈദ്യസഹായം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയില്ല.

വീടുകളിൽ എല്ലാവർക്കും ഒന്നിച്ച് രോഗബാധ ഉണ്ടായി പുറത്തിറങ്ങാൻ കിയാത്ത ഒട്ടനവധി കേസുകൾ ഉണ്ട്. ഇവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയില്ല. സാമൂഹ്യ അടുക്കള സംവിധാനം ഇത്തവണ ആരംഭിച്ചില്ല. പ്രാഥമിക ചികിത്സക്കുള്ള സി.എഫ്.എൽ.സികൾ കാലേ കൂട്ടി സജ്ജമാക്കിയില്ല. പഞ്ചായത്ത് തലത്തിൽ ഇനിയെങ്കിലും ഇവ ആരംഭിക്കണം. രോഗവ്യാപനം കാരണം തൊഴിൽ നഷ്ടമായവർക്ക് സഹായം എത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News