കോന്നി: കോറോണ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
രാജേഷ്, അശോക്, അജേഷ് എന്നീ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത് ജാമ്യത്തിൽ വിട്ടത്. കോയമ്പത്തൂരിൽ നിന്നും വന്ന് കോറോണ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ പിതാവ് വീട്ടിലിരിക്കാതെ നാട്ടിലിറങ്ങി നടക്കുന്നതിൽ ചിലർ എതിർപ്പ് പറഞ്ഞിരുന്നു.
Also read: ഭാര്യയെ കാണാൻ പറ്റിയില്ല; ഭർത്താവ് ജീവനൊടുക്കി!
ഇതിനിടയിൽ പിതാവിനെ ആക്രമിക്കുമെന്ന വാട്ട്സ്അപ് ഭീഷണി സന്ദേശത്തെ തുടർന്ന് വിദ്യാർത്ഥിനി ഇന്നലെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയിരുന്നു. ശേഷം രാത്രി എട്ടുമണിയോടെ ബൈക്കിലെത്തിയവർ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു.
Also read: പൊലീസിനോട് കളിക്കല്ലേ; പണി പുറകേ വരും...
കതക് പൊളിച്ച് അകത്തുകടന്ന ഇവർ ഉപകരണങ്ങൾ തകർക്കുകയും വിദ്യാർത്ഥിയുടെ പിതാവിനെ കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. മാത്രമാല്ല ആരായാലും ഇത്തരം കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.