UAPA അറസ്റ്റ്: യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം

യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച് സിപിഎം. അലനും താഹയ്ക്കുമെതിരെ എതിരെ നടപടിയ്ക്ക് ധാരണയായതായി സൂചന.

Last Updated : Nov 12, 2019, 11:13 AM IST
UAPA അറസ്റ്റ്: യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം

കോഴിക്കോട്: യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച് സിപിഎം. അലനും താഹയ്ക്കുമെതിരെ എതിരെ നടപടിയ്ക്ക് ധാരണയായതായി സൂചന.

കോഴിക്കോട് നടന്ന ലോക്കല്‍ കമ്മിറ്റികളില്‍ യോഗത്തിലാണ് പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കൂടാതെ, 
വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് പാര്‍ട്ടി മനസ്സിലാക്കണമെന്നും വിമര്‍ശനമുണ്ടായി.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് UAPA ചുമത്തിയത് വലിയ' ചര്‍ച്ച'യ്ക്കിടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗം ചേര്‍ന്നത്‌. യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയത്. 

യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സിപിഎം ശരിവച്ച സാഹചര്യത്തില്‍ ഇരുവരെയും പാര്‍ട്ടി ഉടന്‍ തന്നെ പുറത്താക്കുമെന്നാണ് സൂചന. 

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നിരിക്കുന്നത്. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിട്ടില്ല. 

മൂന്നംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തെറ്റുകാരാണെന്ന്‍ സിപിഎം കണ്ടെത്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെമേല്‍ UAPA ചുമത്തിയത് ആദ്ദേഹം ന്യായീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 14ന് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. 

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ UAPA കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.

Trending News