Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹവുമായി പ്രതിഷേധ മാർച്ച്, പോലീസുമായി തർക്കം

Wild Elephant Attack Idukki: ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മന്ത്രിമാർ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 02:12 PM IST
  • കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമം​ഗലം ന​ഗരത്തിലാണ് പ്രതിഷേധ മാർച്ച്
  • വന്യമൃ​ഗശല്യത്തിന് പരിഹാരം ഉണ്ടാക്കിയ ശേഷം മാത്രം പോസ്റ്റുമോർട്ടം നടത്തിയാൽ മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്
  • മന്ത്രി റോഷി അ​ഗസ്റ്റിൻ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹവുമായി പ്രതിഷേധ മാർച്ച്, പോലീസുമായി തർക്കം

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധം. കോതമം​ഗലത്ത് നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും മൃതദേഹവുമായി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് തടയാനെത്തിയ പോലീസിനെ യുഡിഎഫ് നേതാക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു.

ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മന്ത്രിമാർ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. നേര്യമം​ഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം.

ALSO READ: ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത് ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ഒരാൾക്ക് പരിക്ക്

കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമം​ഗലം ന​ഗരത്തിലാണ് പ്രതിഷേധ മാർച്ച്. വന്യമൃ​ഗശല്യത്തിന് പരിഹാരം ഉണ്ടാക്കിയ ശേഷം മാത്രം പോസ്റ്റുമോർട്ടം നടത്തിയാൽ മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. മന്ത്രി റോഷി അ​ഗസ്റ്റിൻ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സ്വന്തം പുരയിടത്തില്‍ വച്ചാണ് ഇന്ദിരയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതൽ ഇന്ദിരയുടെ വീടിനോട് ചേർന്ന സ്ഥലത്ത് ആനകൾ നിലയുറപ്പിച്ചിരുന്നു. മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്.

ALSO READ: പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയം; ആർആർടി സംഘം ആനയെ നിരീക്ഷിക്കുന്നു

ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നത് കണ്ടതോടെ ഇന്ദിര അവയെ തുരത്താൻ ശ്രമിച്ചു. രണ്ട് ആനകള്‍ തിരികെ കാട്ടിലേക്ക് പോയി. എന്നാൽ, ഒരു ആന പുരയിടത്തിൽ കയറി ഇന്ദിരയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് ഓടിരക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് സംഭവസ്ഥലത്തേയ്ക്ക് ആദ്യം എത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയിൽ ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News