World Stroke Day 2021: 'സമയം അമൂല്യം', രോഗ ലക്ഷണമാരംഭിച്ച്‌ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ ഉറപ്പാക്കണം, ആരോഗ്യമന്ത്രി Veena George

സ്‌ട്രോക്ക്  (Stroke) ചികിത്സയ്ക്ക് സമയം  ഏറെ  പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 12:35 PM IST
  • സ്‌ട്രോക്ക് (Stroke) ചികിത്സയ്ക്ക് സമയം ഏറെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
  • സ്‌ട്രോക്കിന്‍റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച്‌ നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുകയുള്ളൂ.
World Stroke Day 2021: 'സമയം അമൂല്യം',  രോഗ ലക്ഷണമാരംഭിച്ച്‌ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ ഉറപ്പാക്കണം, ആരോഗ്യമന്ത്രി  Veena George

തിരുവനന്തപുരം: സ്‌ട്രോക്ക്  (Stroke) ചികിത്സയ്ക്ക് സമയം  ഏറെ  പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

സ്‌ട്രോക്കിന്‍റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച്‌ നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുകയുള്ളൂ. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി  വീണാ ജോര്‍ജ് (Veena George) അഭ്യര്‍ത്ഥിച്ചു.

 'സമയം അമൂല്യം'  (Time Precious) എന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോക്ക് ദിന സന്ദേശം (World Stroke Day 2021 theme). സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന്  ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം  കൊണ്ട് ഉദ്ദേശിക്കുന്നത്. 

World Stroke Day 2021 നോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍  ആവിഷ്ക്കരിക്കുന്നത്.    ഈ വര്‍ഷത്തെ സ്‌ട്രോക്ക് ദിനത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ പക്ഷാഘാത ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പ്രകാശനം ചെയ്യും. 

Also Read: World Stroke Day 2021: 'സമയം അമൂല്യം' സന്ദേശവുമായി ലോക പക്ഷാഘാത ദിനം

സമയബന്ധിതമായി പക്ഷാഘാതം ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ചും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും പക്ഷാഘാത ലക്ഷണങ്ങളുള്ളവര്‍ അവലംബിക്കേണ്ട ചികിത്സാരീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ഈ പോസ്റ്റര്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ പ്രധാന ആശുപത്രികളിലും പ്രദര്‍ശിപ്പിക്കുന്നതാണ്.

പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബക്റ്റമി എന്ന അതിനൂതന ചികിത്സാരീതിയെ കുറിച്ച്‌ 'മിഷന്‍ ത്രോംബക്റ്റമി 2020' എന്ന പേരില്‍ ഒരു കാംപയിന്‍ ആഗോളതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ കാംപയിനെ കുറിച്ച്‌ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചുള്ള ഒരു വൈറ്റ് പേപ്പര്‍ മന്ത്രി പ്രകാശനം ചെയ്യും.

വളരെ ചിലവേറിയ  സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കാനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌ട്രോക്ക് സെന്ററുകള്‍ സജ്ജമാണ്. പ്രധാന മെഡിക്കല്‍ കോളജുകളില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. 

ആരോഗ്യ വകുപ്പിന്‍റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായി എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News