തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി

ഭാര്യ ശുചിമുറിയിൽ വീണ് മരണപ്പെടുകയായിരുന്നുയെന്നാണ് പ്രതിയായ പ്രശാന്ത് പോലീസിനോട് പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 10:16 PM IST
  • ശുചിമുറിയിൽ വീണ ഭാര്യ തലക്കടിയേറ്റ് മരണപ്പെട്ടുയെന്നാണ് പ്രശാന്ത് ആദ്യം പോലീസിനോട് പറഞ്ഞത്.
  • തുടർന്ന് അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.
  • കഴിഞ്ഞ ഒരു മാസമായി കുണ്ടമൺകടവ് വട്ടവിളയിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന വിദ്യയും പ്രശാന്തും.
  • ഇരുവർക്കുമിടയിൽ പരസ്പരമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി

തിരുവനന്തപുരം : 30കാരിയായ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. തിരുവനന്തപുരം നേമത്ത് വാടകയ്ക് താമസിച്ചിരുന്ന വിദ്യയെന്ന 30കാരിയെ ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനിൽ  പ്രശാന്ത് (40) ആണ് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയത്. ശുചിമുറിയിൽ വീണ ഭാര്യ തലക്കടിയേറ്റ് മരണപ്പെട്ടുയെന്നാണ് പ്രശാന്ത് ആദ്യം പോലീസിനോട് പറഞ്ഞത്. തുടർന്ന് അന്വേഷണത്തിലാണ് പ്രശാന്ത് വിദ്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസമായി കുണ്ടമൺകടവ് വട്ടവിളയിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന വിദ്യയും പ്രശാന്തും. ഇരുവർക്കുമിടയിൽ പരസ്പരമുണ്ടായ  തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴര മണിയോടെയായിരുന്നു സംഭവം. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനുമുൻപും പലതവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും മരണപ്പെട്ട വിദ്യയുടെ അച്ഛൻ പറഞ്ഞു.

വ്യാഴ്ചയും  അഭിപ്രയ വ്യത്യാസത്തെ തുടർന്ന് താനും വിദ്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് വിദ്യയുടെ വയറ്റിൽ ചവിട്ടിയതായും തലയ്ക്ക് പിടിച്ച് ഇടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു. അസ്വാഭാവിക മരണത്തിന്  കേസെടുത്ത പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ALSO READ : അയൽവാസികളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; ഓർത്തഡോക്സ് വൈദികനെതിരെ കേസ്

സംഭവം അറിഞ്ഞ ഉടൻ തന്നെ പ്രതിയെ മലയിൻകീഴ് പോലീസ് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്  ഡിവൈഎസ്പി  ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എൻ എന്നിവർ പ്രതിയെ  വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്.  മലയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബു ടി വി , സബ് ഇൻസ്‌പെക്ടർ രാഹുൽ പി ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി നിരീക്ഷണത്തിലാക്കിയത്. 

സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ദ്ധരും  തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News