Kilimanoor Murder : അയൽവാസി തീ കൊളുത്തി ചുട്ടുകൊന്ന സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഇയാളും ആശുപത്രിയിലാണ്. 

Written by - Abhijith Jayan | Last Updated : Oct 1, 2022, 05:52 PM IST
  • മടവൂർ സ്വദേശിയായ വിമലകുമാരിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.
    സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് നേരത്തെ മരിച്ചിരുന്നു.
  • ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഇയാളും ആശുപത്രിയിലാണ്.
Kilimanoor Murder : അയൽവാസി തീ കൊളുത്തി ചുട്ടുകൊന്ന സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂട്ടിൽ അയൽവാസി ഭാര്യയും ഭർത്താവിനെയും പെട്രോളൊഴിച്ച കത്തിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭാര്യ വിമലകുമാരിയും മരിച്ചു. നേരത്തെ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിച്ചിരുന്ന പ്രഭാകരക്കുറുപ്പ് മരിച്ചിരുന്നു. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ ഇയാളും ആശുപത്രിയിലാണ്. പള്ളിക്കൽ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

രാവിലെ പതിനൊന്നരയോടെ നടന്ന സംഭവത്തിൻ്റെ നടുക്കം ഇനിയും മടവൂരിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ചുറ്റികകൊണ്ട് തലക്കടിച്ച ശേഷമാണ് ദമ്പതികളെ പെട്രോളൊഴിച്ച് അയൽവാസി ശശിധരൻ നായർ കൊലപ്പെടുത്തുന്നത്. 90% ത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിക്കുകയായിരുന്നു. തുടർന്നാണ് വിമലകുമാരിയുടെ മരണവും ഉണ്ടാകുന്നത്.

ALSO READ: Murder : കിളിമാനൂരിൽ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭർത്താവ് മരിച്ചു, പള്ളിക്കൽ പോലീസ് അന്വേഷണം തുടങ്ങി

ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് പ്രഭാകരക്കുറുപ്പ് വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. എന്നാൽ വിദേശത്ത് വച്ച് തന്നെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേ ത്തുടർന്ന് നിരന്തരം പ്രതിയുടെ ബന്ധുക്കളും പ്രഭാകരക്കുറുപ്പും തമ്മിൽ അസാരസ്യങ്ങൾ നിലനിന്നിരുന്നു. മകൻ മരിച്ചതിനെ തുടർന്നുണ്ടായ ശത്രുതയാണ് പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയും ആക്രമിക്കാൻ കാരണമായത്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ. ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് പ്രഭാകരക്കുറുപ്പ് വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. എന്നാൽ വിദേശത്ത് വച്ച് തന്നെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് നിരന്തരം പ്രതിയുടെ ബന്ധുക്കളും പ്രഭാകരക്കുറുപ്പും തമ്മിൽ അസാരസ്യങ്ങൾ നിലനിന്നിരുന്നു. മകൻ മരിച്ചതിനെ തുടർന്നുണ്ടായ ശത്രുതയാണ് പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയും ആക്രമിക്കാൻ കാരണമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News