ബിജെപി വിമതരുമായി എ.എ.പി ചര്‍ച്ച; ഡല്‍ഹിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും

ബിജെപിയിലെ വിമത ശബ്ദക്കാരായ യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്‌നന്‍ സിന്‍ഹയുമയും ആം ആദ്മി പാര്‍ട്ടി ചര്‍ച്ച നടത്തുന്നുന്നതായി റിപ്പോര്‍ട്ട്. 

Last Updated : Sep 25, 2018, 05:01 PM IST
ബിജെപി വിമതരുമായി എ.എ.പി ചര്‍ച്ച; ഡല്‍ഹിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബിജെപിയിലെ വിമത ശബ്ദക്കാരായ യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്‌നന്‍ സിന്‍ഹയുമയും ആം ആദ്മി പാര്‍ട്ടി ചര്‍ച്ച നടത്തുന്നുന്നതായി റിപ്പോര്‍ട്ട്. 

2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍നിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ചാണ് ആം ആദ്മി പാര്‍ട്ടി ഇരു നേതാക്കളുമായും ചര്‍ച്ച നടക്കുന്നത്. യശ്വന്ത് സിന്‍ഹയോടും ശത്രുഘന്‍ സിന്‍ഹയോടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ രണ്ടാഴ്ച മുമ്പ് പൊതുപരിപാടിയില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ എ.എ.പി ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്.

ശത്രുഘന്‍ സിന്‍ഹയെ വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് എ.എ.പിയുടെ ആലോചന. നിലവില്‍ ബിഹാറിലെ പറ്റ്ന സാഹിബില്‍നിന്നുള്ള എം.പിയാണ് ശത്രുഘന്‍ സിന്‍ഹ. അതേസമയം, ബിജെപി പറ്റ്ന സാഹിബ് സീറ്റ് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയ്ക്കായി നീക്കിവച്ചു കഴിഞ്ഞു. ഇത് സംബധിച്ച പാര്‍ട്ടി തീരുമാനം മുന്‍പേ പുറത്തു വന്നിരുന്നു. 

അതേസമയം, കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍നിന്ന് രാജിവച്ചത്.

സെപ്റ്റംബര്‍ 9ന് എ.എ.പിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ് നടത്തിയ ദശദിന പദയാത്രയില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും കെജ്‌രിവാളിനൊപ്പം വേദി പങ്കിട്ടിരുന്നു.

 

 

Trending News