ന്യൂഡല്‍ഹി: നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ.
ഇൻഡോ-പസഫിക് മേഖലയിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി.
നാവികസേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ് ആവിഷ്കരിക്കുന്നതെന്ന് നാവികസേന ചീഫ് അഡ്മിറല്‍ സുനിൽ ലാംബ പറഞ്ഞു. ഇതോടെ ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ നാവിക സഖ്യത്തിൽ ഇന്ത്യ നിർണായകമായ പങ്കുവഹിക്കും. പുതിയ അന്തർ വാഹിനികൾ, യുദ്ധക്കപ്പലുകൾ, ആധുനിക പടക്കോപ്പുകൾ തുടങ്ങിയവ നാവികസേനയുടെ ഭാഗമാകും.
ഇന്ത്യയ്ക്കെതിരായ ഏതു ഭീഷണിയേയും നേരിടാന്‍ സേന ശക്തമാണെന്നും നാവികസേനാ ദിനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.